2025നെ വരവേറ്റ് ലോകം. ലോകം മുഴുവൻ ആഘോഷത്തിമിര്‍പ്പോടെ പുതുവർഷത്തെ വരവേറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്.The world welcomes 2025 in a festive mood
രാജ്യത്തെങ്ങും പുതുവര്‍ഷത്തെ വരവേറ്റ് വന്‍ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ബീച്ചുകളിലും ആഘോഷ കേന്ദ്രങ്ങളിലും ജനങ്ങൾ തിങ്ങിനിറഞ്ഞു. കേരളത്തിൽ കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ്.
ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ
പുതുവത്സരത്തെ വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഗ്രീൻവിച്ച് സമയത്തേക്കാൾ 14 മണിക്കൂർ മുന്നിലായിരുന്നു ഇത്.
ജനുവരി ഒന്നിന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30 ന് പുതുവര്‍ഷമെത്തുന്ന അമേരിക്കയിലെ ബേക്കര്‍ ദ്വീപിലാണ് അവസാനത്തെ ആഘോഷം നടക്കുക.
കിരിബാത്തിക്ക് ശേഷം ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. പിന്നാലെ ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരം
ആഘോഷിച്ചു.