നൈജരിയയിൽ നിന്നും ഘാനയിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരെ ‘സെന്റ് ഹെലീന’ യിലെക്ക് നാടുകടത്തി യു.കെ. The U.K. smuggles illegal immigrants into the remotest part of the world.
ആദ്യമായാണ് ഒറ്റത്തവണ 44 പേരെ സെന്റ് ഹെലീനയിലേക്ക് നാടുകടത്തുന്നത്. ഭൂമിയിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് സെന്റ് ഹെലീന.
ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെയാണ് ജൂലൈയിൽ ലേബർ പാർട്ടി അധികാരത്തിലെത്തിയ ശേഷം വിവിധ രാജ്യങ്ങളിലേക്ക് നാടുകടത്തിയത്.
3600 പേരെ വിവിധ സമയങ്ങളിൽ നാടുകടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 200 പേരെ ബ്രസീലിലേക്കും 46 പേരെ വിയറ്റ്‌നാമിലേക്കും നാടുകടത്തി.
നാടുകടത്താനായി മാത്രം അൽബേനിയ , റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളിലേക്ക് സ്ഥിരമായി വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാടുകടത്തപ്പെട്ടവരിൽ 15 വർഷമായി യു.കെ.യിൽ അനധികൃതമായി താമസിച്ചവർ ഉൾപ്പെടെയുണ്ട്.
ക്രിമിനൽ റെക്കോർഡുകൾ ഒന്നുമില്ലാത്തതിനാൽ പൗരത്വം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിരസിച്ചു. അനധികൃതമായി ഈ വർഷം മാത്രം 28,000 ആളുകൾ യു.കെ.യിൽ എത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.