കൊച്ചി ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. കളമശേരി എച്ച്എംടി ജംക്‌ഷനിൽ വച്ചാണ് സംഭവം.The conductor was stabbed to death in a running private bus
ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ (25) ആണ് മരിച്ചത്. അക്രമി ഓടി രക്ഷപെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
‘എന്റെ സഹോദരിയെ നീ കളിയാക്കുമോ’ എന്ന് ചോദിച്ച് നെഞ്ചിൽ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രതിയെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിൽ.
ബസ്സ് എച്ച്എംടി ജങ്ഷനിൽ നിന്ന് മെഡിക്കൽ കോളെജിലേക്ക് പോകുന്നതിനിടെയാണ് കൊലപാതകം നടന്നത്.
കൊലക്ക് ശേഷം കത്തിയുമായി ഓടി രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
കളമശ്ശേരിയിൽ തന്നെ പ്രതിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തുകയാണെന്നാണ് വിവരം.