ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനൽ നടപടികൾ സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. 2022ൽ ബി.ജെ.പി സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സിദ്ധരാമയ്യ സുപ്രീം കോടതിയെ സമീപിച്ചത്.
സിദ്ധരാമയ്യക്കും കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാല, സംസ്ഥാന മന്ത്രിമാരായ എം ബി പാട്ടീൽ, രാമലിംഗ റെഡ്ഡി എന്നിവർക്കും 10,000 രൂപ പിഴ ചുമത്തിയ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. മാര്‍ച്ച് 6ന് പ്രത്യേക കോടതിയില്‍ ഹാജരാകാനും നിര്‍ദേശം നല്‍കി.
കരാറുകാരന്‍ സന്തോഷ് പാട്ടീലിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുന്‍ സംസ്ഥാന മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നടത്തിയ സമരത്തിലാണ് കേസ് എടുത്തിരുന്നത്. സിദ്ധരാമയ്യക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ എം.ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.