ആലുവ: 14 കാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ആലുവയിലാണ് സംഭവം. കുട്ടിയുടെ അമ്മ റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തത്.
കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്.
ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സംശയം തോന്നിയ ബന്ധുവാണ് ഇക്കാര്യം അമ്മയോട് പറയുന്നത്. തുടര്‍ന്ന് മകളോട് ചോദിച്ചപ്പോഴാണ് ഒരുവര്‍ഷത്തോളമായി പീഡനത്തിനിരയായ വിവരം കുട്ടി തുറന്നു പറഞ്ഞത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ അമ്മ പരാതി നല്‍കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി
ലഖ്‌നൗ: നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ കീഴ്പ്പെടുത്തിയത് വെടിവെച്ച്.
ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം നടന്നത്. പൊലീസ് സബ് ഇൻസ്പെക്ടറായ സക്കീന ഖാൻ ആണ് നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവെച്ച് പിടികൂടിയത്. കമൽ കിഷോർ എന്നയാളാണ് പിടിയിലായത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെയ് 28-നാണ് സംഭവം നടന്നത്. പ്രതി മഡെയ്ഗഞ്ച് പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സാക്കിന ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനക്ക് എത്തിയത്. എന്നാൽ, പൊലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം.
ഇതോടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാൻ അതിസാഹസികമായി ഇയാള വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് സാക്കിന ഖാൻ കൗൺസലിങ് നൽകിയിരുന്നു. പ്രതിയായ കമൽ കിഷോറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു.