തൃശ്ശൂർ: തൃശ്ശൂർ എടമുട്ടത്ത് വൻ സ്പിരിറ്റ് വേട്ട. ഒരാൾ അറസ്റ്റിലായി. എടമുട്ടം കഴിമ്പ്രത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 6,500 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി പരശുരാമനെ അറസ്റ്റ് ചെയ്തു.
കഴിമ്പ്രം സ്കൂളിന് സമീപത്ത് വാടകക്കെടുത്ത കെട്ടിടത്തിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തളിക്കുളം സ്വദേശിയാണ് കെട്ടിടം വാടകക്കെടുത്തിരി ന്നത്. 35 ലിറ്ററിന്റെ 197 പ്ലാസ്റ്റിക് കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
അറസ്റ്റിലായ പരശുരാമൻ കുറച്ചു നാളായി ചെന്ത്രാപ്പിന്നിയിലാണ് താമസം. ചെറിയ വാഹനത്തിൽ നാലു കന്നാസ് സ്പിരിറ്റ് വിതരണത്തിനായി കൊണ്ടു പോകുന്നതിനിടയിലാണ് പരശുരാമൻ എക്സൈസിന്റെ പിടിയിലായത്.
രണ്ടാഴ്ച്ച മുമ്പ് മലപ്പുറത്തെ സ്പിരിറ്റ് കേസിന്റെ അന്വേഷണത്തിൽ കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.
ഗോവയിൽ നിന്ന് മൈദ ചാക്കിന്റെയും, വൈക്കോലിന്റെയും മറവിൽ ലോറിയിൽ കടത്തികൊണ്ട് വന്ന് സൂക്ഷിച്ചിരിക്കുകയായിരുന്നു.