പൂഞ്ഞാർ ഫൊറോന പള്ളി ഗ്രൗണ്ടിൽ വൈദികനെ വാഹനത്തിൽ ആക്രമിച്ച സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എല്ലാവരും 18 വയസ്സിൽ താഴെയുള്ളവരാണ്. സ്കൂളിൽ പരീക്ഷയ്ക്ക് ശേഷമാണു സംഘം പള്ളിമുറ്റത്ത് എത്തിയത്. സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. ഒരു ഇന്നോവയും സ്വിഫ്റ്റ് കാറും ഉൾപ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. ലൈസൻസില്ലാതെ ആയിരുന്നു ഇവരുടെ പ്രകടനം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം യുവാക്കൾ പള്ളിമുറ്റത്ത് കൂടി കാർ അമിതവേഗത്തിലും ശബ്ദത്തിലും അഭ്യാസപ്രകടനം നടത്തുന്നത് കണ്ട വൈദികൻ ഇവരോട് പുറത്തു പോകുവാൻ ആവശ്യപ്പെട്ടു. പള്ളിയിൽ ആരാധന നടക്കുന്നുണ്ടെന്നും യുവാക്കളോട് വൈദികൻ അറിയിച്ചു. എന്നാൽ പുറത്തു പോകാൻ തയ്യാറാകാതെ വന്നപ്പോൾ വൈദികൻ ഗേറ്റ് അടക്കുവാൻ ശ്രമിച്ചു. ഇതിനിടെ ഒരു ബൈക്ക് വൈദികന്റെ കയ്യിൽ ഇടിക്കുകയും പിന്നാലെത്തിയ കാർ വൈദികനെ ഇടിച്ചിടുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ വൈദികനെ ഉടൻതന്നെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു പള്ളിയിൽ കൂട്ടമണി അടിച്ചതോടെ വിശ്വാസികൾ പള്ളിയിൽ എത്തുകയും തുടർന്ന് വൈദികരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.