കാസർകോട്: യുവതിയെ ബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചതായും ആരോപണമുന്നയിച്ച കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ
ഇന്ന് കീഴടങ്ങാനിടയുണ്ടെന്ന അഭ്യൂഹങ്ങൾ കാസർകോട്ട് ഹോസ്ദുർഗ് കോടതി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
രാവിലെ മുതൽ തന്നെ കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്.
കോടതിയിലേക്കുള്ള രാഹുലിന്റെ നീക്കം രാഷ്ട്രീയ രംഗത്ത് ചർച്ചയാകുന്നു
മുൻകൂർ ജാമ്യാപേക്ഷ ഹോസ്ദുർഗ് സെഷൻസ് കോടതി ഇന്ന് തള്ളിയതോടെയാണ് രാഹുലിനെതിരെ നടപടികൾ വേഗത്തിലായത്.
പ്രതിക്കെതിരെ പുതിയ തെളിവുകൾ സമർപ്പിച്ചതിനെ തുടർന്ന് ജഡ്ജി ജാമ്യം അനുവദിക്കാനൊരുങ്ങിയില്ല.
അറസ്റ്റു തടയാനുള്ള പ്രത്യേക ഹർജിയും കോടതി തള്ളിയതോടെ രാഹുലിന്റെ അറസ്റ്റ് അനിവാര്യമെന്ന നിലയിലേക്ക് .
‘കസ്റ്റഡിയിൽ’ എന്ന അഭ്യൂഹങ്ങൾ ശക്തം; പൊലീസ് ഔദ്യോഗികമായി നിഷേധിച്ചു
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിൽ ഇതിനകം പൊലീസ് കസ്റ്റഡിയിൽ ഇരിക്കാമെന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
എന്നാൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഔദ്യോഗികമായി വ്യക്തമാക്കിയത് എംഎൽഎയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ്. എന്നിരുന്നാലും, കീഴടങ്ങൽ ഏതുമണിക്കൂറിലും സംഭവിച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്.
മാങ്കൂട്ടത്തിലിന് മാപ്പില്ല; പുകഞ്ഞ കൊള്ളിയെ പുറത്താക്കി പാർട്ടി
പ്രതിക്കെതിരെ പുതുതായി രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്‌ഐആർ ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
അറസ്റ്റിലേക്കുള്ള എല്ലാ നിയമതടസ്സങ്ങളും നീക്കി കോടതി
രാഹുല്‍ പതിവായി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളാണെന്നും ജാമ്യം അനുവദിക്കുകയാണെങ്കിൽ അന്വേഷണത്തിനും കേസിന്റെ സ്വാഭാവിക പുരോഗതിക്കും ഗുരുതരമായ തടസമുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഹോസ്ദുർഗ് കോടതിക്ക് ചുറ്റും മാധ്യമ പ്രവർത്തകരും പൊതുജനങ്ങളും വലിയ എണ്ണത്തിൽ കൂടിയിരുന്നു.
രാഷ്ട്രീയ രംഗത്തും കേസുമായി ബന്ധപ്പെട്ട് ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലാണ്.
കേസിൽ രാഹുലിന്‍റെ അടുത്ത നീക്കങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ഉയർത്തുമെന്നാണ് നിരീക്ഷണം.
English Summary
Palakkad MLA Rahul Mankootathil, accused of raping and coercing a woman into abortion, is expected to surrender today. The court rejected his anticipatory bail and the plea to stay arrest, clearing the way for immediate police action. Heavy police deployment is in place at Hosdurg court amid surrender rumours. Prosecution submitted new evidence and argued that granting bail would hamper the investigation.









