മോശം പെരുമാറ്റം; തർക്കത്തിനൊടുവിൽ ‘ചുവപ്പ് കാര്‍ഡ്’ പിൻവലിച്ചു; പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്
ജക്കാർത്ത: ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി.വി. സിന്ധു ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി.
നാടകീയ സംഭവങ്ങൾ നിറഞ്ഞ മത്സരത്തിൽ ടോപ് സീഡ് ചൈനയുടെ ചെൻ യു ഫെയോട് നേരിട്ടുള്ള രണ്ട് സെറ്റുകൾക്കാണ് സിന്ധു തോൽവി വഴങ്ങിയത്. സ്‌കോർ: 13-21, 17-21.
മത്സരത്തിനിടെയാണ് വിവാദ രംഗങ്ങൾ അരങ്ങേറിയത്. രണ്ടാം സെറ്റ് പുരോഗമിക്കുന്നതിനിടെ സിന്ധുവിന് ചെയർ അംപയർ ആദ്യം മഞ്ഞ കാർഡും പിന്നീട് ചുവപ്പ് കാർഡും കാണിച്ചു.
ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമാണ് അംപയർ നടപടി സ്വീകരിച്ചത്.
തീരുമാനത്തിൽ അസന്തുഷ്ടയായ സിന്ധു ചെയർ അംപയറോട് വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് മാച്ച് റഫറി ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിലാക്കി. റഫറിയുടെ ഇടപെടലിനെ തുടർന്ന് സിന്ധുവിന് നൽകിയ ചുവപ്പ് കാർഡ് പിൻവലിച്ചു.
ഇതിനുശേഷം മത്സരം പുനരാരംഭിച്ചപ്പോൾ രണ്ടാം സെറ്റിൽ ശക്തമായ തിരിച്ചുവരവിന് സിന്ധു ശ്രമിച്ചെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഇന്തോനേഷ്യ മാസ്റ്റേഴ്‌സിലെ സിന്ധുവിന്റെ പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചത്.
English Summary
Indian shuttler PV Sindhu crashed out of the Indonesia Masters at the quarterfinal stage after losing in straight sets to top seed Chen Yu Fei of China. The match witnessed dramatic scenes as Sindhu was shown a yellow and later a red card by the chair umpire for alleged delay and misconduct. Following intervention by the match referee, the red card was withdrawn. Despite a fightback attempt in the second set, Sindhu could not turn the match in her favour.
pv-sindhu-exits-indonesia-masters-quarterfinal-after-dramatic-match
PV Sindhu, Indonesia Masters, badminton news, Chen Yu Fei, Indian badminton, quarterfinal exit, sports controversy









