പാലക്കാട്: സമരത്തിലേക്ക് കടക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നത് തന്നെയാണ് ഇത്തവണയും വിഷയം.
വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ യാത്ര നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നതാണ് ബസുടമകളുടെ ആവശ്യം.
അടുത്ത അധ്യയന വർഷത്തിലെങ്കിലും പുതിയ നിരക്ക് നിലവിൽ വരണമെന്നും, അല്ലാത്തപക്ഷം സ്വകാര്യ ബസുകൾ സർവീസ് നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമരത്തിന് മുന്നോടിയായി ഏപ്രിൽ 3 മുതൽ 9 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തും.
സ്വകാര്യ ബസുകളിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യർത്ഥികളാണെന്നും അതുകൊണ്ടുതന്നെ ഒരു രൂപ എന്ന മിനിമം ചാർജ് മൂലം നഷ്ടം അനുഭവിക്കുകയാണെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.
കഴിഞ്ഞ 13 വർഷമായിവിദ്യാർത്ഥികളുടെ മിനിമം ചാർജ് 1 രൂപയാണ്. ഈ നിരക്കിൽ സർവീസ് നടത്താകില്ലെന്നാണ് ബസുടമകൾ പറയുന്നത്.