ഇസ്രയേൽ പൗരൻമാർ അല്ലാത്തവരെ ഹമാസ് മോചിപ്പിച്ചത് മറ്റൊരു ധാരണ പ്രകാരം. വെളിപ്പെടുത്തി ഖത്തർ.

ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ -ഹമാസ് വെടിനിറുത്തൽ രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഇരുവിഭാഗങ്ങളിൽ നിന്നും കുറച്ച് പേരെ വീതം ഇരുസംഘവും ഇന്നും മോചിപ്പിക്കും. വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെ ബന്ദികളിൽ 24 പേരെ ഈജിപ്ത് അതിർത്തി വഴി ഇസ്രയേലിന് ഹമാസ് കൈമാറിതിന്റെ തുടർച്ചയായി രണ്ടാം ഘട്ടമായി അടുത്ത സംഘം ബന്ദികളെ ഇന്നും സമാനമായ രീതിയിൽ മോചിപ്പിക്കും.

ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ആക്രമണം നടത്തി പിടികൂടിയ 240 ബന്ദികളിൽ 13 ഇസ്രയേൽ പൗരൻമാരടക്കം 24 പേരാണ് ഇന്നലെ ഗാസ‌യിൽ നിന്നും പുറത്ത് വന്നത്.മുൻ ധാരണ പ്രകാരം ഹമാസ് ഉന്നത നേതൃത്വം റെഡ് ക്രോസിന്റെ എട്ട് ജീവനക്കാർക്ക് കൈമാറിയ ബന്ദികളെ മൂന്ന് കാറുകളുടെ അകമ്പടിയോടെ റഹ അതിർത്തി വഴി ഈജിപ്ത്തിൽ എത്തിച്ചു. അവിടെ പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് ശേഷം ഹെലികോപ്‍റ്ററിൽ ഇസ്രയേൽ പൗരൻമാരെ സ്വദേശത്തേയ്ക്ക് കൊണ്ട് പോയി.

വിദേശപൗരൻമാർ മോചിപ്പിക്കപ്പെട്ടത് മറ്റൊരു ധാരണ പ്രകാരം

13 ഇസ്രയേൽ പൗരൻമാർക്കൊപ്പം 10 തായ് സ്വദേശികളേയും ഒരു ഫിലിപ്പിയൻസ് പൗരനേയും ഹമാസ് നേതൃത്വം മോചിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ പിടിയിലുള്ള ഇസ്രയേൽ പൗരത്വമുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള 13 പേരെ മാത്രമേ മോചിപ്പിക്കു എന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾക്ക് പോലും വിവരം ലഭിച്ചത്. എന്നാൽ രാത്രി ഏഴ് മണിയോടെ ഈജ്പ്ത് – പാലസ്തീൻ അതിർത്തി ഗേറ്റ് തുറന്ന് എത്തിയത് 24 പേർ. അതിൽ വിദേശപൗരൻമാരും ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച് വ്യക്തത നൽകുകയാണ് ഖത്തർ. ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിനിറുത്തൽ യാഥാർത്ഥ്യമാക്കിയത് ഖത്തറിന്റെ മധ്യസ്ഥ ശ്രമമായിരുന്നു.

ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേലും ഹമാസും ഉണ്ടാക്കിയ പ്രധാന ധാരണയിൽ ഉൾപ്പെടുന്നതല്ല വിദേശപൗരൻമാരുടെ മോചനമെന്ന് ഖത്തർ വിദേശകാര്യ വകുപ്പ് വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. തായ് പൗരൻമാരുടെ മോചനത്തിനായി ഖത്തർ പ്രത്യേക കരാർ ഹമാസുമായി ഉണ്ടാക്കി.സ്വന്തം പൗരൻമാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 31 ന് തായ്ലൻഡ് വിദേശകാര്യ മന്ത്രി ഖത്തറിൽ എത്തി. ഉന്നത രാഷ്ട്രിയ നേതൃത്വവുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹമാസുമായി പ്രത്യേക കരാർ സംഭവിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ പൗരൻമാർ കഴിഞ്ഞാൽ തായ്ലൻഡ് സ്വദേശികളാണ് ഏറ്റവും കൂടുതലായി ഹമാസിന്റെ കൈവശമുണ്ടായിരുന്നത്. ഇത് തായ്ലൻഡ് സർക്കാരിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. മോചിപ്പിക്കപ്പെട്ട തായ് സ്വദേശികളെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇസ്രയേലിലെ ടെൽ അവീവ്-ലെ ഷമീർ മെഡിക്കൽ സെന്ററിലെത്തിച്ച് ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി. അവിടെ നിന്നും തായ്ലൻഡിലേയ്ക്ക് കൊണ്ട് പോയി.

മോചനത്തിന് സഹായിച്ച ഖത്തർ, ഇസ്രയേൽ, ഇറാൻ, മലേഷ്യൻ സർക്കാരുകൾക്ക് തായ് വിദേശകാര്യമന്ത്രാലയലം പ്രത്യേകം നന്ദി പറഞ്ഞു. തായ്ലൻഡിലെ മുസ്ലീം സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇറാനിലെ മതമേലധ്യക്ഷൻമാർ. ബന്ദികളുടെ മോചനത്തിനായി തായ്ലൻഡ് സർക്കാർ പ്രതിനിധികൾ ഇറാൻ തലസ്ഥാനമായ ടെഹറാനിലേയ്ക്ക് അനൗദ്യോഗിക യാത്ര നടത്തിയിരുന്നതായി അസോസിയേറ്റഡ് പ്രസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നല്ല വാർത്ത ഉടൻ കേൾക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഇടയ്ക്ക് അറിയിച്ചിരുന്നതായി തായ്ലൻഡ് വിദേശകാര്യമന്ത്രി പർൺപ്രീ ബഹിദ്ധ-നുകാര അറിയിച്ചുവെന്നും അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.ഹമാസുമായി തായ്ലൻഡ് സർക്കാർ നടത്തിയ ചർച്ചയിൽ ഇറാനും മധ്യസ്ഥ റോൾ നിർവഹിച്ചിരുന്നു. വിവിധ ജോലികൾക്കായി ഇസ്രയേലിൽ എത്തിയ 23 പേരെയാണ് ഹമാസ് പിടികൂടിയത്. ഇതിൽ 13 പേരെ വിട്ടയച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 32 തായ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. തായ് സർക്കാരിന്റെ കണക്ക് പ്രകാരം 30,000യിരം പൗരൻമാർ ഇസ്രയേലിന്റെ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

 

Read Also : മലയാളികൾ നിരവധിയുള്ള അയർലൻഡ‍ിൽ കുടിയേറ്റക്കാർ‌ക്കെതിരെ കലാപം. കലാപകാരികൾ നിരവധി പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. ‍പൊതുഗതാഗതം റദാക്കി.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്രഷറി കടുത്ത പ്രതിസന്ധിയിൽ

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

പാതിവില തട്ടിപ്പ്; കെ എന്‍ ആനന്ദ കുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ് തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ്...

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ 5 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊച്ചി: കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം...

വി എസ് അച്യുതാനന്ദനെ അവഗണിച്ചുവെന്ന് വാർത്തയെഴുതിയത് തനി തോന്ന്യാസമാണ്…

തിരുവനന്തപുരം: മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ...

ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് ചെങ്കുത്തായ പാറക്കെട്ടിൽ

ഇടുക്കി: ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി...

ആഭരണപ്രേമികൾക്ക് ആശ്വാസം! ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിവ് നേരിട്ട് സ്വർണവില. പവന് 240 രൂപയാണ് ഇന്ന്...

അയർലൻഡിൽ അപ്പാര്‍ട്ട്‌മെന്റിൽ വൻ തീപിടിത്തം: ആളുകളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

അയർലൻഡിൽ കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം. Bray-യിലെ Lower Dangle Road...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!