വെള്ളറട: വെള്ളറട പഞ്ചായത്തിലെ പന്നിമല വാർഡിൽ അജ്ഞാത ജീവിയുടെ ആക്രമണം. ഇവിടുത്തെ നാട്ടുകാരുടെ വളർത്തുകോഴികൾക്ക് നേരെയായിരുന്നു ആക്രമണം. കഴിഞ്ഞദിവസം രാത്രി വെട്ടുകുറ്റിയിൽ സുരേഷ്കുമാറിന്റെ വീട്ടിലെ കൂടുകൾ പൊളിച്ച് കോഴികളെ പിടികൂടുകയായിരുന്നു. 25 ഓളം കോഴികളെയാണ് ആക്രമണത്തിൽ കൊന്നത്. സംഭവ സ്ഥലത്തിന് സമീപം തന്നെ ഒരാഴ്ചക്ക് മുമ്പും പത്തോളം കോഴികളെ ഇത്തരത്തിൽ കൊന്നൊടുക്കിയിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ പരുത്തുപള്ളി റേഞ്ച് ഓഫിസിൽ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫിസർ രോഷ്നി വാച്ചർമാരായ ഷിബു, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി നിരീക്ഷണം നടത്തിയിരുന്നു.
ജീവിയുടെ കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്നും തെരുവുനായ്ക്കളാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയമുള്ളതായും, അവ കൂട്ടമായെത്തി ആക്രമിച്ചതാകാം എന്നാണ് മനസിലാകുന്നതെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
ആക്രമണം നടന്ന പ്രദേശങ്ങളിൽ ഒന്നും തന്നെ സിസിടിവി കാമറകൾ ഇല്ലാത്തതിനാൽ ഏത് ജീവിയാണ് കോഴികളെ ആക്രമിച്ചതെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു ആക്രമണം.
മാത്രമല്ല സമീപത്തായുള്ള ചില വീടുകളിലും കോഴികളെ കൊന്നിരുന്നു. സംഭവ വിവരം അറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി