കൊച്ചി: രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. നടന്റെ മൊഴി വിശദമായി പരിശോധിച്ചതിന് ശേഷമേ ഇനി ചോദ്യം ചെയ്യൂവെന്ന് പൊലീസ് അറിയിച്ചു.
നടന്റെ അക്കൗണ്ട്, ഫോണ്‍ വിവരങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സമയം വേണമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെയും ഇടപാടുകളുടേയും തെളിവടക്കം ശേഖരിച്ച ശേഷമാണ് ചോദ്യം ചെയ്യലിന് ഇന്നലെ ഷൈനിനെ പൊലീസ് വിളിച്ചുവരുത്തിയത്. ഇതിനു പിന്നാലെ 22-ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ 22-ന് ഹാജരാകാൻ തനിക്ക് അസൗകര്യം ഉണ്ടെന്നും 21-ന് ഹാജരാകാമെന്നും പോലീസിനെ ഷൈൻ അറിയിച്ചു.
ലഹരിക്കേസിൽ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഇന്നലെ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. മാതാപിതാക്കളുടെ ജാമ്യത്തിലാണ് ഷൈൻ പുറത്തിറങ്ങിയത്. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകിയിരുന്നു. ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്നും ഷൈൻ സമ്മതിച്ചിരുന്നു.