പെട്രോൾ-ഡീസൽ അനാവശ്യമായി സംഭരിക്കരുത്; പമ്പുകളിൽ ഇന്ധന ക്ഷാമമില്ല; കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പെട്രോളും ഡീസലും അനുചിതമായ പാത്രങ്ങളിൽ വാങ്ങി കൊണ്ടുപോകുകയോ വീട്ടിൽ സംഭരിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ ഇന്ധനം ആവശ്യത്തിന് ലഭ്യമാണെന്നും ക്ഷാമമില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷിതമല്ലാത്ത കണ്ടെയ്‌നറുകളിലോ പാത്രങ്ങളിലോ ഇന്ധനം സൂക്ഷിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള സംഭരണം തീപിടിത്തം പോലുള്ള ഗുരുതര അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
ഇതിനൊപ്പം ഇന്ധനം വിതരണം ചെയ്യുമ്പോൾ എല്ലാ സുരക്ഷാ മാർഗ്ഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് രാജ്യത്തെ പെട്രോൾ പമ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
English Summary
The Union government has advised people not to store petrol or diesel in unsafe containers. The Petroleum Ministry clarified that there is no shortage of fuel across petrol pumps in the country. It warned that storing fuel in inappropriate containers can create serious safety risks, including fire hazards. Petrol pumps have also been instructed to strictly follow safety guidelines during fuel distribution, and violations may lead to strict action.









