റോഡരികിൽ കൂട്ടം ചേർന്ന് ആക്രമണം; ഇടിവളകൊണ്ട് യുവാവിൻ്റെ മൂക്കൊടിച്ചു, രണ്ടാം പ്രതി കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കോന്നി തെങ്ങുംകാവ് പന്നിക്കണ്ടം സ്വദേശിയായ ഇളപ്പിന്റെ വടക്കേതിൽ വീട്ടിൽ ശ്രീരാജ് എസ്. നായർ (29) ആണ് പിടിയിലായത്.
ആക്രമണത്തിൽ യുവാവിന്റെ മൂക്കിന് അസ്ഥി പൊട്ടിയതിനെ തുടർന്ന് യുവാവ് ചികിത്സയിലാണ്.
ചോദ്യം ഇഷ്ടപ്പെട്ടില്ല; വളഞ്ഞിട്ട് മർദ്ദനം
അട്ടച്ചാക്കൽ പള്ളി പെരുന്നാളിനോടനുബന്ധിച്ച ലൈറ്റ് ഡെക്കറേഷൻ കണ്ട ശേഷം മടങ്ങുകയായിരുന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.
റോഡരികിൽ നിന്നിരുന്ന മദ്യപാനിയെ ചിലർ കളിയാക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവം.
പ്രകോപിതരായ മൂന്നംഗ സംഘം യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയും ഇടിവള ഉപയോഗിച്ച് മൂക്കിൽ അടിക്കുകയും ചെയ്തു.
രണ്ടാം പ്രതി അറസ്റ്റിൽ; മറ്റുള്ളവർ ഒളിവിൽ
കേസിലെ മൂന്ന് പ്രതികളിൽ ഒരാളാണ് അറസ്റ്റിലായ ശ്രീരാജ്. മറ്റ് പ്രതികൾ ഒളിവിലാണ്.
കോന്നി പൊലീസ് സബ് ഇൻസ്പെക്ടർ ശ്യാം എസ്.എസ്.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
ശബരിമല സ്വർണക്കവർച്ച; ‘പ്രതികൾക്ക് ജാമ്യം കിട്ടുന്നതിൽ ആശങ്കയില്ല, ആരും രക്ഷപെടില്ല’
English Summary:
Police have arrested the second accused in a brutal assault case in Pathanamthitta, where a young man was attacked by a group for questioning their behavior. The victim suffered a nasal bone fracture after being struck with a knuckle ring and is currently undergoing treatment. The incident occurred in Konni town while the victim was returning after viewing church festival decorations. Efforts are ongoing to arrest the remaining accused.









