പാസ്റ്ററും വയോധികയും കിണറ്റില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് സംഭവം

പാസ്റ്ററും വയോധികയും കിണറ്റില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: പാസ്റ്ററെയും സഹായിയായ വയോധികയെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് സംഭവം.

അന്തിയൂര്‍ക്കോണം സ്വദേശി ദാസയ്യന്‍, പയറ്റുവിള സ്വദേശി ചെല്ലമ്മ എന്നിവരാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പവിത്രന്റെ പണി തെറിക്കും; പിരിച്ചു വിടാൻ ശുപാർശ

കഴിഞ്ഞ 12 വര്‍ഷമായി വിളവൂര്‍ക്കലിൽ പരുത്തന്‍പാറയിലെ ‘ബദസ്ഥ’ എന്ന പ്രാര്‍ഥനാലയം നടത്തിവരുകയായിരുന്നു ദാസയ്യന്‍. സാം എന്നയാള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് പ്രാര്‍ഥനാലയം പ്രവര്‍ത്തിച്ചിരുന്നത്.

എന്നാൽ ഈ പ്രാര്‍ഥനാലയവും അതിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മധ്യസ്ഥചര്‍ച്ച വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ഇരുവരുടെയും മൃതദേഹം പ്രാര്‍ഥനാലയത്തിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്.

തന്റെ കാലശേഷം സാമിന്റെ മകനായിരിക്കും പള്ളിയ്ക്കും പള്ളിയിരിക്കുന്ന അഞ്ചു സെന്റ് ഭൂമിയ്ക്കും അവകാശമെന്ന് ദാസയ്യന്‍ വില്‍പത്രം തയ്യാറാക്കി സാമിന് നൽകിയിരുന്നു.

കനത്ത മഴ; ഈ ജില്ലകളിൽ അവധി

എന്നാല്‍, 2024-ല്‍ വസ്തു വില്‍ക്കാന്‍ ദാസയ്യന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതറിഞ്ഞ സാം ഭൂമി വാങ്ങാന്‍ സമ്മതിക്കുകയും തുടര്‍ന്ന് ഒന്നര ലക്ഷം നല്‍കാമെന്ന് സമ്മതിച്ച് 50,000 അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നതാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ദാസയ്യന്‍ നാലു ലക്ഷംരൂപ കൂടി സാമിനോട് ആവശ്യപ്പെട്ടു. ഇതോടെ സാം കോടതിയെ സമീപിച്ച് വസ്തു അറ്റാച്ച് ചെയ്തു.

ഇക്കാര്യം സംബന്ധിച്ച് ജൂണ്‍ ഒന്നാം തീയതി സമവായ ശ്രമങ്ങള്‍ നടന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച ഉച്ചക്കുശേഷം വക്കീലിന്റെ മധ്യസ്ഥതയില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അനസ്തേഷ്യ നല്‍കിയ യുവാവ് മരിച്ചു

തൃശൂര്‍: ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കോടശ്ശേരി വൈലത്ര വാവല്‍ത്താന്‍ സിദ്ധാര്‍ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആയിരുന്നു സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്. ഹെര്‍ണിയ ഓപ്പറേഷന് വേണ്ടിയാണ് സിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയ സിനീഷിനു ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.Read More:അനസ്തേഷ്യ നല്‍കിയ യുവാവ് മരിച്ചു

Summary: Pastor and an elderly woman assistant were found dead in a well. shocking incident occurred in Vilappilsala, Thiruvananthapuram

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം ആലപ്പുഴ: ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി....

അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു

അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു കൊച്ചി: ചരക്കുകപ്പൽ എംഎസ്സി എൽസ 3...

വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം

വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം  തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്തലിനുള്ളിൽ വൈദ്യുതബൾബുകൾ  സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ യുവാവ്...

പുഴയില്‍ ഇറങ്ങിയ യുവതിയെ മുതല കൊലപ്പെടുത്തി

പുഴയില്‍ ഇറങ്ങിയ യുവതിയെ മുതല കൊലപ്പെടുത്തി ODISHA: പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ...

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട്...

56 പേരെ കടിച്ച തെരുവുനായ ചത്തു

56 പേരെ കടിച്ച തെരുവുനായ ചത്തു കണ്ണൂർ: 56 പേരെ കടിച്ച തെരുവുനായയെ...

Related Articles

Popular Categories

spot_imgspot_img