ഹമാസിനെ പൂർണ്ണമായും തീവ്രാവാദ പട്ടികയിൽ ഉൾപ്പെടുത്തി ന്യൂസിലാൻഡ് സർക്കാർ. നേരത്തെ ഹമാസിന്റെ സൈനിക വിഭാഗത്തെ മാത്രമേ തീവ്രവാദ സംഘടനയായി പരിഗണിച്ചിരുന്നുള്ളു. മറ്റു പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ഹമാസിന്റെ സൈനിക വിഭാഗത്തെ തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്താൻ ന്യൂസിലാൻഡ് തയ്യാറായിരുന്നില്ല. ഒക്ടോബർ 7 ലെ തീവ്രവാദ ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനു മാറ്റം വരുത്തുന്നതിന് പ്രാധാനമന്ത്രി ക്രിസ്റ്റാഫർ ലക്സൺ അറിയിച്ചു. എസ്‌തേസമയത്, പലസ്തീൻ ജനതയ്ക്ക് സഹായം നൽകുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. വെസ്റ്ബാങ്കിൽ പലസ്തീനികൾക്കെതിരെ അക്രമം നടത്തുന്ന ഏതാനും ഇസ്രായേലി കുടുംബങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതായും ന്യൂസിലാൻഡ് സർക്കാർ അറിയിച്ചു.
Read Also: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വ്യാജവാർത്ത വിശ്വസിക്കരുത്; മുന്നറിയിപ്പുമായി പോലീസ് !