ഇതെന്താണ് “ബ്രോ”, ഇല്ലാത്ത യോഗങ്ങൾ കാണിച്ച് ‘ഓൺ ഡ്യൂട്ടി’ എടുക്കും; മാസത്തിൽ പത്തുദിവസംപോലും ഓഫീസിലെത്തില്ല; എൻ. പ്രശാന്തിനെതിരേ ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഐ.എ.എസ് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന് ഉൾ‌പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളുമായി അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ റിപ്പോർട്ട്.

ഒരുവർഷത്തെ ഹാജർകണക്കുസഹിതമാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സെക്രട്ടേറിയറ്റിലെ ഓഫീസിൽ പലദിവസങ്ങളിലും പ്രശാന്ത് ഉണ്ടാകാറില്ല.

ഇല്ലാത്ത യോഗങ്ങൾ കാണിച്ച് ‘ഓൺ ഡ്യൂട്ടി’ എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലം. മാസത്തിൽ പത്തുദിവസംപോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നെന്നും മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിലുണ്ട്.

പ്രശാന്ത്, പട്ടികവിഭാഗ പദ്ധതി നിർവഹണത്തിനുള്ള ‘ഉന്നതി’യുടെ സി.ഇ.ഒ. ആയിരിക്കെ സുപ്രധാന ഫയലുകൾ കാണാതായെന്ന വിവരം മറ്റൊരു റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ‌

പലമാസങ്ങളിലും പത്തിൽത്താഴെയാണ് ഹാജർ. മറ്റുദിവസങ്ങൾ ‘ഉന്നതി’യുടെ ഡ്യൂട്ടിയായാണ് കാണിച്ചത്. കണ്ണൂർ, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ‘ഓൺഡ്യൂട്ടി’ അപേക്ഷ. എന്നാൽ, ഈ ദിവസങ്ങളിൽ അത്തരം യോഗം നടന്നില്ലെന്നതിന്റെ ഫീൽഡ് റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകി.

അവധിദിവസങ്ങളിൽ ജോലിചെയ്തു എന്നുകാണിച്ച് മറ്റൊരുദിവസം അവധിയെടുക്കുന്ന രീതിയും പ്രശാന്തിനുണ്ട്. സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ അവധിക്ക് അർഹതയില്ല.

വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറി അറിയാതെ പ്രശാന്ത് ഫയലുകൾ നേരിട്ട് ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും നൽകും. പലഫയലുകളിലും അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നുകാണിച്ച് സ്വന്തംനിലയിൽ ഒപ്പുവെക്കും. യോഗങ്ങളിൽ പങ്കെടുക്കാൻ നിർദേശിച്ചാലും അനുസരിക്കാറില്ല.

ലോകകേരള സഭയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഇത്തരം യോഗങ്ങളിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് പങ്കെടുക്കാറില്ലല്ലോയെന്ന ധിക്കാരംനിറഞ്ഞ മറുപടിയാണ് പ്രശാന്ത് നൽകിയത്.

മറ്റുവകുപ്പുകളുടെ യോഗത്തിൽ തനിക്ക് നേരിട്ട് പങ്കെടുക്കേണ്ടതിനാലാണ്‌ എസ്.സി.-എസ്.ടി. വകുപ്പ് യോഗത്തിലേക്ക് സ്‌പെഷ്യൽ സെക്രട്ടറിയായ പ്രശാന്തിനെ ചുമതലപ്പെടുത്തിയതെന്ന വിശദീകരണമാണ് റിപ്പോർട്ടിൽ‍ ജയതിലക് ഇതിനു നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

മോഹൻലാലിന്റെ ബെഡ് റൂം വാടകക്ക്

മോഹൻലാലിന്റെ ബെഡ് റൂം വാടകക്ക് കൊച്ചി: നടൻ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലുളള ആഡംബരവീട്...

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍...

UK:10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ്

10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ് യു.കെ.യിൽ 10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ...

വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം

ബംഗളുരു: വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം മൂലം വിമാനം രണ്ട് മണിക്കൂറിലധികം...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ...

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

എന്താണ് പൈലറ്റ് നൽകുന്ന 'മെയ്‌ഡേ' കാൾ..? അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ...

Related Articles

Popular Categories

spot_imgspot_img