സ്കൂളിൽ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി; വിവാദമായി മുകേഷ് നായരുടെ എൻട്രി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന് പോക്‌സോ കേസില്‍ പ്രതിയായ വ്ലോഗർ മുകേഷ് എം.നായർ പങ്കെടുത്തത് വിവാദത്തിൽ. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് മുകേഷ് നായർ വിശിഷ്ടാതിഥി ആയി പങ്കെടുത്തത്. എന്നാൽ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്റെ വിശദീകരണം.

പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന്‍ പറയുന്നു. എന്നാൽ മുകേഷ് നായർ വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്നുവെന്നു എന്നറിയിച്ചിട്ടുള്ള പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്.

കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.

മുടിവെട്ടിയത് ശരിയായില്ല; ആദ്യദിനത്തിൽ ഒമ്പതാം ക്ലാസുകാരനെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി

പത്തനംതിട്ട: മുടിവെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒൻപതാം ക്ലാസിലെ വിദ്യാർഥിയെ ക്ലാസിൽ‌ കയറ്റിയില്ലെന്ന് പരാതി. പത്തനംതിട്ട അടൂരിലാണ് സംഭവം. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാർഥിയുടെ പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ചൈൽ‌ഡ് വെൽഫയർ കമ്മിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പിതാവ് പരാതി നൽകി. മകൻ രാവിലെ വളരെ സന്തോഷത്തോടെ ആദ്യദിനം സ്കൂളിൽ പുത്തൻ ഉടുപ്പും ഇട്ട് ചെന്നതാണ്, എന്നാൽ മുടി വെട്ടിയത് ശരിയായില്ല എന്ന കാരണത്താൽ ക്ലാസിൽ‌ കയറ്റിയില്ലെന്ന് പിതാവ് പറയുന്നു.

രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ തന്റെ മകനേയും മറ്റു കുറച്ചു കുട്ടികളെയും സ്കൂളിനു വെളിയിൽ നിർത്തിയെന്നും പിതാവ് പറഞ്ഞു. ‘‘രാവിലെ 8.45ന് രക്ഷിതാവ് ചെന്നാൽ മാത്രമേ ക്ലാസിൽ കയറ്റുകയുള്ളൂ എന്ന വിവരം അറിയിച്ചത് അനുസരിച്ച് ഞാൻ സ്കൂളിൽ ചെല്ലുകയും ഈ നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തതാണ്.

ഇന്നലെ വൈകിട്ട് മകന്റെ മുടി വളരെ നല്ല രീതിയിൽ വെട്ടിച്ചതാണ് എന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. അതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പിറ്റേന്ന് അത് തിരുത്തി വരാൻ പറയാം അതാണ് മര്യാദ.

എന്നിട്ടും യാതൊരു മര്യാദയും ഇല്ലാതെ കുഞ്ഞുങ്ങളെ മാനസികമായി തളർത്തുന്ന രീതിയിൽ സ്കൂൾ അധികൃതർ പ്രവർത്തിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനെതിരെ നിയമ നടപടിയുമായി ഞാൻ മുന്നോട്ട് പോകും’’ – എന്നും പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജില്ലാ പൊലീസ്...

ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളി കള്ളന്മാർ

ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളി കള്ളന്മാർ ഇടുക്കി ചേറ്റുകുഴിയിൽ മോഷ്ടിച്ചു കടത്തിയ ഓട്ടോറിക്ഷ കണ്ടത്തിൽ...

എംആര്‍ അജിത്കുമാറിന് പണി ഉറപ്പായി

എംആര്‍ അജിത്കുമാറിന് പണി ഉറപ്പായി തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള യാത്രയിൽ ട്രാക്ടർ ഉപയോഗിച്ച...

മധ്യകേരളത്തിൽ ബീഫ് പൊള്ളും

മധ്യകേരളത്തിൽ ബീഫ് തീൻമേശയിലെത്തുമ്പോൾ പൊള്ളും ബീഫിന് വൻ മാർക്കറ്റുള്ള മധ്യകേരളത്തിൽ തീൻമേശകളുടെ ബജറ്റ്...

മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത

ദുബായ്: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. ഇക്കുറി ഒമ്പത് കോടി രൂപയുടെ...

ഒബാമ കുടുങ്ങുമോ? 

ഒബാമ കുടുങ്ങുമോ?  വാഷിങ്ടൺ: 2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് ബറാക്...

Related Articles

Popular Categories

spot_imgspot_img