കേരളത്തിലെ ബിജെപിയുടെ തീപ്പൊരി വനിതയാണ് ശോഭാ സുരേന്ദ്രൻ. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ഉയർത്തിയ ചരിത്രവുമുണ്ട് ശോഭയ്ക്ക്. ആലപ്പുഴ ലോക്സഭാ സീറ്റില്‍ ഇക്കുറി മൂന്നു ലക്ഷത്തിനടുത്ത് വോട്ടുകളാണ് ശോഭ നേടിയത്.
2019ല്‍ ആറ്റിങ്ങല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ.കെ.എസ്.രാധാകൃഷ്ണനെക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടാണ് അധികം ശോഭ നേടിയത്. അന്ന് രണ്ടര ലക്ഷം വോട്ട് നേടാന്‍ ശോഭയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ചപ്പോഴും രണ്ടാം സ്ഥാനത്ത് എത്താന്‍ ശോഭയ്ക്ക് കഴിഞ്ഞിരുന്നു.
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയ രാജീവ് ചന്ദ്രശേഖര്‍ നേടിയത് മൂന്നര ലക്ഷം വോട്ടുകളാണ്. രാജീവ് ചന്ദ്രശേഖറിന് മുന്നിൽ വെറും 15000 വോട്ടുകൾക്കാണ് തരൂരിന് വിജയിക്കാനായത്.
ആറ്റിങ്ങലിൽ വി മുരളീധരനും മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ലക്ഷത്തിലധികം വോട്ടുകളാണ് മണ്ഡലത്തിൽ ലഭിച്ചത്. ആറ്റിങ്ങലില്‍ വിജയം ഫോട്ടോ ഫിനിഷിലേക്ക് എത്തിക്കാന്‍ ഇടയാക്കിയത് മുരളീധരന്റെ ഈ ശക്തമായ പ്രകടനമാണ്. ആറ്റിങ്ങലില്‍ രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണ് യുഡിഎഫിന്റെ അടൂര്‍ പ്രകാശ് വിജയിച്ചത്.
Read More: ഇനിയൊരു മത്സരത്തിനില്ല; തൃശൂരില്‍ എനിക്ക് വേണ്ടി ആരും വന്നില്ല; വൈകാരിക പ്രതികരണവുമായി കെ മുരളീധരൻ