കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ
തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനെയും ഭാര്യ ജിജി മാരിയോയും ഉൾപ്പെടുത്തിയുള്ള കുടുംബ കലഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.
ഭർത്താവ് മാരിയോ ജോസഫ് തന്നെ മർദിച്ചുവെന്നാരോപിച്ച് ജിജി നൽകിയ പരാതിയെ തുടർന്ന് ചാലക്കുടി പൊലീസ് മാരിയോയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒൻപത് മാസമായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.
ഒക്ടോബർ 25-നാണ് സംഭവം നടന്നത്. വൈകിട്ട് 5.30ഓടെ ജിജി ഭർത്താവിന്റെ വീട്ടിലെത്തി തർക്കങ്ങൾ പരിഹരിക്കാനായിരുന്നു ശ്രമം.
എന്നാൽ സംസാരത്തിനിടെ തർക്കം രൂക്ഷമായതോടെ മാരിയോ സെറ്റ്-ടോപ്പ് ബോക്‌സുകൊണ്ട് ജീജിയുടെ തലയിൽ അടിക്കുകയും, ഇടത് കൈയിൽ കടിക്കുകയും, തലമുടി വലിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഘർഷത്തിനിടെ ഏകദേശം ₹70,000 വിലയുള്ള മൊബൈൽ ഫോൺ മാരിയോ നശിപ്പിച്ചുവെന്നും ആരോപണമുണ്ട്.
ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാൻ മതംമാറി മാരിയോ ജോസഫ് എന്ന പേര് സ്വീകരിച്ചാണ് പിന്നീട് ജിജിയെ വിവാഹം കഴിച്ചത്.
ദമ്പതികൾ ചേർന്ന് ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പിൽ ധ്യാനപ്രവർത്തനങ്ങളിലും കൗൺസിലിംഗിലും സജീവരായിരുന്നു.
കുടുംബജീവിതം, ദാമ്പത്യബന്ധം എന്നിവയെ ആസ്പദമാക്കി യൂട്യൂബിലും സോഷ്യൽ മീഡിയയിലുമുള്ള പ്രഭാഷണങ്ങളിലൂടെ ഇരുവരും വലിയ ആരാധകവൃന്ദം നേടി.
യുവാക്കൾക്കും ദമ്പതികൾക്കുമായി ധ്യാനങ്ങൾ സംഘടിപ്പിച്ച് പ്രശസ്തരായ ഇവർ ധ്യാന-ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻനിരയിലായിരുന്നു.
മാരിയോയ്‌ക്കെതിരെ ജാമ്യമുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പുരുഷൻ തന്റെ ഭാര്യയെ തന്നേപ്പോലെ സ്‌നേഹിക്കണം എന്നായിരുന്നു മാരിയോ ജോസഫിന്റെ ലൈൻ. ഭാര്യ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ചാണ് ജിജി മാരിയോ ശ്രദ്ധേയയായത്.
കുറ്റം തെളിഞ്ഞാൽ പരമാവധി ഒരു മാസം തടവോ ₹5,000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary:
Thrissur: Social media influencers Mario Joseph and his wife Jiji Mario, known for their family counseling and Christian motivational sessions, are in the spotlight after Jiji filed a police complaint alleging domestic violence. According to the complaint, Mario assaulted her on October 25 during a heated argument at his house, hitting her with a set-top box, biting her arm, and damaging her ₹70,000 mobile phone. The couple had reportedly been living separately for the past nine months.
Mario, formerly known as Sulaiman before converting to Christianity, and Jiji jointly ran the Philokalia Foundation, famous for spiritual and family counseling programs. Police have registered a case under bailable sections, which carry a maximum punishment of one month in jail or a fine of ₹5,000.









