ഭിവണ്ടി: മഹാരാഷ്ട്രയിൽ മുൻ കാമുകനും സുഹ്യത്തുകളും ചേർന്ന് 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുൻ കാമുകനും പരാതിക്കാരിയും ഒരേ ഗ്രാമത്തിൽ തന്നെയാണ് താമസം. യുവതിയുടെ പുതിയ പ്രണയ ബന്ധത്തെ പറ്റി അറിഞ്ഞതിന് പിന്നാലെയാണ് യുവാവും സുഹ്യത്തുകളും ചേർന്ന് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
കേസിലെ പ്രധാന പ്രതിയും പെൺകുട്ടിയുടെ മുൻ കാമുകനുമായ അസ്ലമിനും മറ്റ് അഞ്ച് പേർക്കുമെതിരെ ശാന്തി നഗർ പൊലീസ് തട്ടി കൊണ്ട് പോകലിനും കൂട്ടബലാത്സംഗത്തിനും കേസെടുത്തു. വര്ഷങ്ങളായി പ്രണയത്തിലായിരുന്ന പരാതിക്കാരിയും പ്രതിയായ യുവാവും നാലു മാസം മുൻപ് വേർപിരിയുകയായിരുന്നു. അതിനുശേഷം പെൺകുട്ടി പുതിയ പ്രണയ ബന്ധത്തിലേക്ക് കടന്നതിലുണ്ടായ വൈരാഗ്യമാണ് മുൻകാമുകനും സുഹൃത്തുകളും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിനു കാരണം.