ഫ്ലോറിഡ: ലോട്ടറി അടിച്ചയാൾ എത്തിയില്ല, 240 കോടി രൂപ ഇനി കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകും. ഫ്ലോറിഡയിലെ ജാക്സൺ വില്ലയിലാണ് സംഭവം. ലോട്ടറി അടിച്ച് 180 ദിവസത്തിനുള്ളിൽ ടിക്കറ്റുമായെത്തി സമ്മാനം അവകാശപ്പെടണമെന്നാണ് ഇവിടുത്തെ നിയമം. അവസാന ദിവസം വരെയും ലോട്ടറി അധികൃതരും നാട്ടുകാരും 298 കോടി രൂപയുടെ ഉടമയെ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവകാശികളെത്താതെ വന്നതോടെ ഈ തുകയുടെ 80 ശതമാനം ഏകദേശം 240 കോടി രൂപ സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് പോവുക. ബാക്കിയുള്ള 20 ശതമാനം തുക ലോട്ടറി നടപ്പിക്കുകാർക്ക് ഭാവിയിലേക്കുള്ള ലോട്ടറിയിലേക്കും പ്രമോഷൻ പരിപാടികൾക്കും ഉപയോഗിക്കാം എന്നാണ് ഇവിടത്തേ നിയമം. സർവ്വകലാശാലകളിലും പൊതു സ്കൂളുകളിലും സ്കോളർഷിപ്പ് നൽകാനാണ് ജാക്ക്പോട്ട് തുക ഉപയോഗിക്കുക.
ഓഗസ്റ്റ് 15നായിരുന്നു ജാക്ക്പോട്ട് നറുക്കെടുപ്പ് നടന്നത്. കാലിഫോർണിയയിലെ സാൻ മറ്റിയോയിലെ ഒരു കടയിൽ നിന്നായിരുന്നു സമ്മാനാർഹമായ ലോട്ടറി വിറ്റുപോയത്. 2023 ജനുവരി 12നായിരുന്നു ടിക്കറ്റ് വിറ്റ് പോയത്. ലോട്ടറി നടത്തിപ്പുകാർ നിരവധി തവണയാണ് ജേതാവിനോടെ സമ്മാനത്തുക അവകാശപ്പെടാനായി അഭ്യർത്ഥിച്ചത്. എങ്കിലും അവസാനദിവസം പോലും ജേതാവ് എത്തിയില്ല.
