ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. മനോജിനെ സസ്പെൻഡ് ചെയ്തു.
2011-ൽ വടകര എസ്.ഐയായിരിക്കെയാണ് മനോജിന് നേരെ പരാതിക്കാരനെ മർദ്ദിച്ചു അന്യായമായി ലോക്കപ്പിൽ അടച്ചുവെന്ന ആരോപണം ഉയർന്നത്.
അഡീഷണൽ എസ്.ഐ മുഹമ്മദ് കൂടെയുണ്ടായിരുന്നെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേസിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടുപേർക്കും ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
പിന്നീട് അപ്പീലിൽ കോഴിക്കോട് സെഷൻസ് കോടതി മുഹമ്മദിനെ കുറ്റവിമുക്തനാക്കി. ഹൈക്കോടതി മനോജിന് ലഭിച്ച ശിക്ഷ ഉപാധികളോടെ സസ്പെൻഡ് ചെയ്തിരുന്നു.
എങ്കിലും, ഗുരുതരമായ അധികാര ദുര്‍വിനിയോഗവും കൃത്യവിലോപവും നടത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി മനോജിനെ സസ്പെൻഡ് ചെയ്തത്.
English Summary
DySP P.M. Manoj of Thrissur Crime Branch has been suspended in connection with a 2011 custodial assault case at Vadakara police station. Although the High Court had suspended the sentence awarded by the Magistrate Court, the Police Chief suspended the officer citing serious misuse of authority and dereliction of duty.
Lokup-marddanam-DySP-suspended
police, custodial-violence, DySP, suspension, Kerala, Kozhikode, Vadakara, court









