web analytics

ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനമെന്ന് കോടതി; പ്രതിമാസം 30,000 രൂപ ജീവനാംശം നൽകണം

ന്യൂഡൽഹി: ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനമാണെന്ന് ഡൽഹി ഹൈക്കോടതി.Leaving his wife and children and living with another woman is also domestic violence, the Delhi High Court said

ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയുണ്ടെന്ന് കരുതി ഭാര്യ ജീവനാംശത്തിന് അർഹയല്ലെന്ന വാദം തെറ്റാണെന്നും കോടതി പറഞ്ഞു.

ഭാര്യക്ക് ജീവനാംശം നൽകണമെന്ന കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഭർത്താവിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്ന ഭർത്താവ് ഭാര്യയ്‌ക്ക് പ്രതിമാസം 30,000 രൂപ ജീവനാംശം നൽകാനും പരിക്കേൽപ്പിച്ചതിന് ചികിത്സയ്‌ക്കായി 5 ലക്ഷം രൂപ നൽകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു.

കോടതിയിലെ കേസ് നടത്തിപ്പിനായി 30,000 രൂപ ഉൾപ്പെടെ 3 ലക്ഷം രൂപ നഷ്ടപരിഹാരമായും നൽകണം. ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

1998-ലാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ഭാര്യ അവകാശപ്പെട്ടു.

2010-ൽ, അയാൾ വിവാഹേതരബന്ധത്തിലേർപ്പെട്ടിരുന്ന മറ്റൊരു സ്ത്രീയെ അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നും തുടർന്ന് ഇവർക്കൊപ്പം മാറിത്താമസിക്കാൻ തുടങ്ങിയെന്നും ഭാര്യ പറഞ്ഞു.

ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ താമസിക്കുന്നത് സഹിക്കാനാവാതെയാണ് ഭാര്യക്ക് ഭർതൃവീട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് കോടതി വിലയിരുത്തി.

കുടുംബം നോക്കാനും കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഭർത്താവിനെയും മാതാപിതാക്കളെയും പരിപാലിക്കാനും ജോലി ഉപേക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ത്രീകളുമെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരി ഗാർഹികപീഡനത്തിന്റെ ഇരയാണെന്നും വിലയിരുത്തി.

ഹർജിക്കാരന്റെ സാമ്പത്തിക വരുമാന സ്രോതസുകൾ പരിശോധിച്ച കോടതി പ്രതിമാസം 30,000 രൂപ ജീവനാംശം നൽകാനുള്ള സാമ്പത്തികസ്ഥിതി ഭർത്താവിനുണ്ടെന്ന് നിരീക്ഷിച്ച ഹർജി തള്ളി.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ അതോ നിസ്സഹായാവസ്ഥയോ?

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ...

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി ഉത്തർപ്രദേശ്:...

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ പ്രതി പിടിയിൽ

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ...

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ...

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

Related Articles

Popular Categories

spot_imgspot_img