ഏഴ് വർഷം പഴക്കമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ചു; പൊലിസ് സ്റ്റേഷനിൽ സ്ഫോടനം
കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉണ്ടായ സ്ഫോടനം വലിയ ദുരന്തമായി മാറാതെ രക്ഷപ്പെട്ടു. വർഷങ്ങൾ മുമ്പ് കുഴിച്ചിട്ട പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
2018-19 കാലഘട്ടത്തിൽ അനധികൃതമായി വിറ്റതിന് പിടിച്ചെടുത്ത പടക്കങ്ങളാണ് നിർവീര്യമാക്കാതെ കുഴിച്ചിട്ടിരുന്നതെന്ന് സൂചന. ശക്തമായ ചൂടാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം.
സ്ഫോടനത്തിന് തൊട്ടുമുമ്പ് അതേ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ മാറിനിന്നത് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.
സ്ഫോടനത്തെ തുടർന്ന് പൊലീസ് സ്റ്റേഷന്റെയും ക്വാർട്ടേഴ്സുകളുടെയും ജനൽചില്ലുകൾ തകർന്നു. എന്നാൽ ആരും പരിക്കേൽക്കാത്തത് ആശ്വാസമായി.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ക്വാർട്ടേഴ്സുകൾക്കിടയിൽ ചവറുകൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് സ്ഫോടനം ഉണ്ടായത്.
വനിതാ ബൂത്ത് ഏജന്റുമാർക്കെതിരെ അക്രമണ ആരോപണം; നായ്ക്കുരണ പൊടി പ്രയോഗമെന്ന് കോണ്‍ഗ്രസ്സിന്‍റെ പരാതി
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. റൂറൽ എസ്.പി വിഷ്ണുപ്രദീപ്, കൊട്ടാരക്കര ഡിവൈ.എസ്.പി എന്നിവരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
English Summary:
An explosion occurred at a police station in Kollam after old seized firecrackers, buried years ago, suddenly detonated, triggering panic in the area. The blast caused damage to nearby buildings, including broken window panes in the station and police quarters. Fortunately, no injuries were reported, as people, including children who had been near the spot earlier, had moved away just in time. Preliminary reports suggest that heat may have triggered the explosion, and authorities have launched an investigation to examine safety lapses and the handling of seized materials.









