ആയത്തുല്ല അലി ഖമനയിക്കെതിരെ ഗുരുതര ആരോപണം
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെ ഗുരുതര ആരോപണം. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദുമായി ബന്ധമുള്ളതായി കാണപ്പെടുന്ന “മൊസാദ് ഫാർസി” എന്ന X (മുൻ ട്വിറ്റർ) അക്കൗണ്ടിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്. പോസ്റ്റുകൾ പ്രകാരം, ഖമനയി തന്റെ ദിവസത്തിന്റെ പകുതി ഉറങ്ങാനും ശേഷമുള്ള സമയം ലഹരി ഉപയോഗത്തിനുമാണ് ചെലവഴിക്കുന്നതെന്നതാണ് ആരോപണം.
“ഇങ്ങനെയൊരു വ്യക്തിക്ക് ഒരു രാജ്യം എങ്ങനെ നയിക്കാനാകും?” എന്ന ആക്ഷേപത്തോടെ പോസ്റ്റുകൾ മുന്നോട്ട് വച്ചിട്ടുണ്ട്. “വെള്ളം, വൈദ്യുതി, ജീവൻ” എന്നീ വാക്കുകളോടെ അവസാനിക്കുന്ന ഈ പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
പേഴ്‌ഷ്യൻ ഭാഷയിൽ കുറിപ്പുകൾ പങ്കുവെയ്ക്കുന്ന ഈ അക്കൗണ്ട് ഒരു മാസം മുമ്പാണ് സജീവമായത്. ഇത് മൊസാദിന്റെ ഔദ്യോഗിക അക്കൗണ്ടാണ് എന്നും ചില ഇസ്രായേൽ ഇന്റലിജൻസ് ഏജന്റുമാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളിലെയും അധികാരികളായ ഏജൻസികൾ ഇതുവരെ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
ജെഫീഡ് എന്ന ഇസ്രായേൽ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ ഇറാൻ വിദഗ്ധൻ ബെനി സബ്തി പറഞ്ഞു: “അക്കൗണ്ടിൽ പങ്കുവെച്ച ചില വിവരങ്ങൾ മൊസാദിൽ നിന്നല്ലാതെ ലഭ്യമാകാനാവില്ല.”
ഇത് ആദ്യമായല്ല ഖമനയിയെ കുറിച്ചുള്ള ലഹരി ഉപയോഗ ആരോപണം ഉയരുന്നത്. 2022-ൽ ഇറാനിയൻ അക്കാദമിഷ്യൻ നൂർ മുഹമ്മദ് ഒമാര ഒരു തുർക്കി ടിവി ചാനലിൽ നടത്തിയ പരാമർശത്തിൽ ഖമനയിക്ക് ബലൂചിസ്ഥാനിലുള്ള പ്രത്യേക ഗ്രാമത്തിൽ നിന്ന് ലഹരി വസ്തുക്കൾ ലഭിക്കുന്നതായി അവകാശപ്പെട്ടിരുന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സാണ് ഗ്രാമം നിയന്ത്രിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷമാണ് ലഹരി വസ്തുക്കൾ നിരോധിച്ചത്. ലഹരി ഉപയോഗം “ഇസ്‌ലാമികമല്ല” എന്ന് പ്രഖ്യാപിക്കുകയും ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വധശിക്ഷ വരുത്തുകയും ചെയ്തിരുന്നു.
ഇതുവരെ ഈ പുതിയ ആരോപണങ്ങളോട് ഇറാൻ ഭരണകൂടം ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല
ഇറാൻ ആ വാജ്രായുധം പരീക്ഷിക്കുമോ
പശ്ചിമേഷ്യൻ രാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം നടത്തുന്ന ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് പരസ്പരം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും ആക്രമണങ്ങൾ കനക്കുന്ന വാർത്തകളാണ് ദിവസങ്ങളായി പുറത്തുവരുന്നത്. യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിലാണെങ്കിലും അത് ലോകത്തെ മുഴുവനും പല രീതിയിൽ ഭീതിയിലാക്കുന്നുണ്ട്.
ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതാണ് എണ്ണവില ഉയരാൻ കാരണമായത്.
ഇതിനുള്ള തിരിച്ചടി നൽകാൻ ഇറാൻ ചില കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന വാർത്തകൾ സജീവമാണ്. അതിൽ ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട നീക്കങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
ഹോർമൂസ് കടലിടുക്ക് പൂർണമായും തടസ്സപ്പെടുത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും നടക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചാൽ പ്രവചനാതീതമായ പ്രത്യാഘാതങ്ങളാണ് അത് ആഗോളതലത്തിൽ സംഭവിക്കുക.
എണ്ണവില പിടിച്ചാൽ കിട്ടാത്ത രീതിയിലേക്ക് ഉയർന്ന് ബാരലിന് മൂന്നക്ക ഡോളർ എന്ന സാഹചര്യത്തിലേക്ക് പോലും എത്തിയേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.
പാർലമെന്റ് അംഗമായ ഇസ്മായീൽ കൗസാരിയെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2024ൽ ഇറാൻ-ഇസ്രയേൽ സംഘർഷമുണ്ടായപ്പോഴും ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
അന്ന് ഹോർമൂസ് കടലിടുക്കിനടുത്ത് വെച്ച് ഒരു വിദേശ കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തിരുന്നു. ഇത്തവണ കാര്യങ്ങൾ യുദ്ധത്തിലേക്ക് തന്നെ നീങ്ങിയ സാഹചര്യത്തിൽ ഇറാൻ തങ്ങളുടെ നിർണായക നീക്കങ്ങളിലൊന്നായി പരിഗണിക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചേക്കുമെന്ന് തന്നെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
തങ്ങളുടെ പ്രതികാരം ഹോർമൂസ് വഴി ചെയ്താൽ അതിന്റെ പ്രത്യാഘാതം ഏത് രീതിയിലാകുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണികൾ.
ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്.
എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം, ടെഹ്റാനിലെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരോട് തെക്കൻ നഗരമായ ക്വോമിലേക്കു മാറാൻ ഇന്ത്യൻ എംബസി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് ടെഹ്റാനിൽ നിന്ന് വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ക്വോമിലേക്കാണ് ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്.
നിന്നും 148 കിലോമീറ്റർ ദൂരമുണ്ട് ക്വോം നഗരത്തിലേക്ക്. ഏകദേശം1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇവരിൽ ഒരു സംഘത്തെ അർമേനിയയിലേക്കും ഉടൻ മാറ്റും. അതേസമയം തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു.
ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
English Summary :
A Mossad-linked X (formerly Twitter) account named “Mossad Farsi” has made serious allegations against Iran’s Supreme Leader Ayatollah Ali Khamenei, claiming drug use and excessive sleep. Iran has not officially responded.