ഡ്രൈഡേ കച്ചവടക്കാരന് എന്ത് ഗാന്ധി; എന്ത് രക്തസാക്ഷി ദിനം; വൻ മദ്യശേഖരവുമായി 75കാരൻ പിടിയിൽ
കൽപ്പറ്റ: ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടുന്ന ദിവസങ്ങളിലടക്കം അമിതവിലയ്ക്ക് വിദേശമദ്യം വിൽക്കാനായി ശേഖരിച്ച വൻ മദ്യശേഖരവുമായി 75കാരൻ എക്സൈസിന്റെ പിടിയിലായി.
പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടിൽ സി.ഡി. ജോണിയെയാണ് പിടികൂടിയത്.
പ്രതിയിൽ നിന്ന് 81 ബോട്ടിൽ വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. ഇതിന്റെ അളവ് ഏകദേശം 40.5 ലിറ്റർ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സർക്കാർ നേരിട്ട് നടത്തുന്ന വിൽപ്പനയിലൂടെ മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ അമിതവിലയ്ക്ക് മദ്യം വിൽക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് വാഹന പരിശോധനയിൽ ഇയാൾ കുടുങ്ങിയത്.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷ്യുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് ഗോപി, സജിപോൾ, കെ.കെ. വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.വി. സൂര്യ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ അൻവർ കളോളി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഇത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റം ആണെന്നും എക്സൈസ് അറിയിച്ചു.
ENGLISH SUMMARY
A 75-year-old man was arrested in Kalpetta with a huge stock of foreign liquor allegedly stored for selling at inflated prices, including on days when Beverages outlets remain closed. Excise officials seized 81 bottles (about 40.5 litres) of liquor from him during a vehicle check. The case carries a possible punishment of up to 10 years imprisonment.
kalpetta-foreign-liquor-seizure-75-year-old-arrested
Kalpetta, Wayanad, Excise, Foreign liquor, Seizure, Illegal sale, Beverages outlets, Inflated price, Arrest, Vehicle inspection, Kerala news









