മൂവാറ്റുപുഴ: കല്ലൂർക്കാട് ബി.ജെ.പി അധികാരത്തിലെത്തിയാൽ പഞ്ചായത്ത് പൂർണമായും ഡിജിറ്റൽ ആക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കല്ലൂർക്കാട് പഞ്ചായത്തിലെ എൻ.ഡി.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തോഫീസുകൾ കയറിറങ്ങൽ അവസാനിപ്പിക്കും – രാജീവ് ചന്ദ്രശേഖർ
പഞ്ചായത്തിലേത് അടക്കമുള്ള സേവനങ്ങൾക്കു വേണ്ടി ഒഫീസുകൾ കയറി ഇറങ്ങേണ്ട സാഹചര്യം പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലേറിയാൽ നാൽപത്തഞ്ച് ദിവസത്തിനുള്ളിൽ ഇത് പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്ലൂർക്കാട് പഞ്ചായത്തിലെ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നര വർഷം കൊണ്ട് നടപ്പിലാക്കും.
‘വികസന മുരടിപ്പ് അവസാനിപ്പിക്കാൻ ബി.ജെ.പി മാത്രമേ കഴിയൂ’
മാറി മാറി വന്ന മുന്നണികൾ കല്ലൂർക്കാടിനെ വികസന മുരടിപ്പിലേക്ക് നയിച്ചു.
എങ്ങനെ എങ്കിലും ഭരണം പിടിക്കുക എന്നത് മാത്രമാണ് ഇടതു വലതു മുന്നണികളുടെ ശ്രദ്ധ. എന്നാൽ ബി.ജെ.പിയുടെ ശ്രദ്ധ വികസനത്തിൽ മാത്രമാണ്.
കല്ലൂർക്കാട് വികസനത്തിൻ്റെ കൊടുങ്കാറ്റ് വീശുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്ലൂർക്കാടിൻ്റെ വികസന മുരടിപ്പിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടത്തെ സർക്കാർ ആശുപത്രി എന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
റബർ–പൈനാപ്പിൾ കർഷകരെ അവഗണിച്ചതിൽ മുൻ ഭരണങ്ങളുടെ പരാജയം
വർഷങ്ങൾക്ക് മുമ്പ് പ്രസവ ശുശ്രൂഷ വരെ ഉണ്ടായിരുന്ന ആശുപത്രി ഇന്ന് ഒ.പി മാത്രമായി ഒതുങ്ങി. റബർ, പൈനാപ്പിൾ തുടങ്ങിയ കൃഷി ചെയ്ത് ജീവിക്കുന്നവർക്കു വേണ്ടി മാറി മാറി ഭരിച്ചവർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കല്ലൂർക്കാട് കാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.ഡി.എ സ്ഥാനാർഥികളെ പരിചയപ്പെടുത്തി.
സാബു കെ. എസ്, ഇ.വി വാസുദേവൻ നമ്പൂതിരി, പി.പി സജീവ്, ഇ.ടി നടരാജൻ, സൂരജ് ജോൺ, അരുണ്‍ പി. മോഹൻ, തങ്കക്കുട്ടൻ കെ.പി,സജി കെ.ജി,രാജു മങ്കുത്തേൽ എന്നിവർ സംസാരിച്ചു
English Summary
BJP state president Rajeev Chandrasekhar announced that Kalloorkkad Panchayat will be fully digitized within 45 days if BJP comes to power. He criticized the previous governments for development stagnation and promised to implement all manifesto assurances within 18 months.









