ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ ആക്രമണം
ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് അഞ്ച് അൽ ജസീറ ജീവനക്കാർ കൊല്ലപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരം, ഗാസയിലെ അൽ-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുവെച്ചിരുന്ന ഒരു ടെന്റ് ഇസ്രായേൽ പ്രതിരോധ സേന (IDF) ആക്രമിച്ചതോടെയാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ടവരിൽ പ്രാദേശിക മാനുഷിക പ്രതിസന്ധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത് ശ്രദ്ധ നേടിയ പ്രശസ്ത ലേഖകനായ അനസ് അൽ-ഷെരീഫും ഉൾപ്പെടുന്നു.
ഖത്തറിൽ ആസ്ഥാനമുള്ള മാധ്യമസ്ഥാപനം ഉടൻ തന്നെ തങ്ങളുടെ നാല് മാധ്യമപ്രവർത്തകരായ അൽ-ഷെരീഫ്, മുഹമ്മദ് ഖ്രീഖെ, ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
തുടർന്ന് ക്യാമറാമാൻ മോമെൻ അലിവയും മറ്റു രണ്ടുപേരും കൊല്ലപ്പെട്ടതായി വ്യക്തമാക്കി, ഇതോടെ മരണസംഖ്യ ഏഴായി.
അൽ-ഷെരീഫിന്റെ എക്‌സിൽ (മുൻ ട്വിറ്റർ) പോസ്റ്റ് ചെയ്ത അവസാന സന്ദേശം ഗാസ സിറ്റിയിൽ നടന്ന ഇസ്രായേൽ ആക്രമണങ്ങളുടെ വീഡിയോ ആയിരുന്നു.
കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾ മുമ്പ് തന്നെ അദ്ദേഹം ഇസ്രായേലി യുദ്ധവിമാനങ്ങളുടെ “നിർദയമായ ബോംബാക്രമണം” വിവരിച്ചിരുന്നു.
അന്ന്, ഒരു ബ്ലോക്ക് അകലെയുണ്ടായിരുന്ന അൽ ജസീറ റിപ്പോർട്ടർ ഹാനി മഹ്മൂദ്, അൽ-ഷിഫ ആശുപത്രിക്കടുത്ത് ഉണ്ടായ വലിയ സ്ഫോടനശബ്ദം കേട്ടതായി പറഞ്ഞു.
“ആകാശം പ്രകാശത്തോടെ നിറഞ്ഞു, ഉടൻ തന്നെ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തെ ജേണലിസ്റ്റ് ക്യാമ്പ് ലക്ഷ്യമിട്ട ആക്രമണമാണെന്ന വാർത്ത ലഭിച്ചു,” എന്നാണ് അദ്ദേഹം എഴുതി പറഞ്ഞത്.
മാധ്യമപ്രവർത്തകർ ഒരിടത്ത് ഒത്തുകൂടി പ്രവർത്തിക്കുമ്പോഴാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റൺവേയിൽ നിർത്തിയിരുന്ന മറ്റൊരു വിമാനത്തിൽ ഇടിച്ചുകയറി; യുഎസ്സിൽ വിമാനാപകടം
വാഷിങ്ടൺ: ലാൻഡിംഗ് സമയത്ത് ചെറുവിമാനം റൺവേയിൽ നിർത്തിയിരുന്ന മറ്റൊരു വിമാനത്തിൽ ഇടിച്ചുകയറി വൻ തീപിടിത്തമുണ്ടായി.
സംഭവം മൊണ്ടാനയിലെ കാലിസ്പെൽ വിമാനത്താവളത്തിലാണ് നടന്നത്. അപകടത്തിനു പിന്നാലെ തീ പടർന്നെങ്കിലും ആരും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. നാലുപേരടങ്ങിയ സംഘമാണ് ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് കാലിസ്പെൽ പോലീസ് മേധാവി ജോർദാൻ വെനീസിയോയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും വ്യക്തമാക്കി.
റൺവേയിൽ ഇടിച്ചുകയറിയശേഷം ചെറുവിമാനം നിരവധി വിമാനങ്ങളുമായി കൂട്ടിയിടിച്ചു. തീ സമീപത്തെ പുൽമേടുകളിലേക്കും പടർന്നതായി പോലീസിൻറെ റിപ്പോർട്ടിൽ പറയുന്നു.
പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു.