ശക്തമായ വ്യോമാക്രമണത്തിനും പേജർ , വാക്കി ടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇസ്രയേലിന്റെ ഏതാനും സൈനിക ഡിവിഷനുകൾ അതിർത്തി കടന്ന് ലെബനോനിലെത്തി. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുമെന്ന് ആശങ്ക ശക്തമായി. Israel started ground war in Lebanon after the air strike
കരയുദ്ധത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. ഇറാന്റെ ഭാഗത്തു നിന്നും തിരിച്ചടി ഉണ്ടായാൽ നേരിടാൻ കൂടുതൽ സേനയെ അമേരിക്ക സജ്ജമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഹിസ്ബുള്ള കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നും ഹിസ്ബുള്ളയുടെ ആക്രമണ ശേഷി നശിപ്പിക്കുകയാണ് ലക്ഷ്യമെന്നുമാണ് ഇസ്രയേൽ വാദം.
ആക്രണണത്തെ തുടർന്ന് ലെബനോനിൽ നിന്നും അഞ്ചു ലക്ഷം പേർ ഒഴിഞ്ഞു പോയിട്ടുണ്ട്. ഹിസ്ബുള്ള റോക്കറ്റ് ആക്രമണത്തെ തുടർന്ന് ലെബനോൻ അതിർത്തിയിൽ നിന്നും 1.60 ലക്ഷം ആളുകൾ ഒഴിഞ്ഞു പോയതായാണ് റിപ്പോർട്ട് . ഇവരെ തിരിച്ച് കൊണ്ടുവരുമെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.