പെർഫ്യൂം കുപ്പിയിലെ ‘ഒപ്പിയം’ ലേബൽ വിനയായി; യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
യുഎസിൽ ഒരു ഇന്ത്യൻ വംശജൻ കപിൽ രഘു നാടുകടത്തൽ ഭീഷണിയിൽ. അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു പെർഫ്യൂം കുപ്പിയിൽ “ഒപ്പിയം” എന്ന ലേബൽ ഉണ്ടായിരുന്നതാണ് കരണമായത്.
യുഎസ് പൊലീസ് കുപ്പിയിൽ ഉള്ളത് മയക്കുമരുന്നായ “Opium” ആണെന്ന് തെറ്റിദ്ധരിച്ച് കപിൽ രഘുവിനെ അറസ്റ്റ് ചെയ്തു, തുടര്‍ന്ന് വിസ റദ്ദാക്കാൻ ഉള്ള നടപടികളിലേക്ക് പോകുകയായിരുന്നു.
വാഹനപരിശോധനയിൽ തടസം
2024 മേയിൽ, ആർക്കൻസോയിൽ നടന്ന വാഹനപരിശോധനയിൽ ഗതാഗത നിയമലംഘനത്തിനിടെ കപിൽ രഘുവിന്റെ വാഹനം പോലീസ് തടഞ്ഞു.
യുഎഇയിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ കർശന നടപടി; രണ്ടുകോടി വരെ പിഴയും തടവും
പരിശോധനയിൽ “ഒപ്പിയം” ലേബൽ ഉള്ള ഒരു കുപ്പി കണ്ടു. കപ്പിള്‍ രഘു ഇത് പെർഫ്യൂം മാത്രമാണെന്ന് ആവർത്തിച്ചെങ്കിലും പോലീസിന് അത് പരിശോധിക്കാൻ താത്പര്യമില്ലായിരുന്നു.
(പെർഫ്യൂം കുപ്പിയിലെ ‘ഒപ്പിയം’ ലേബൽ വിനയായി; യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ)
മയക്കുമരുന്ന് കൈവശം വെച്ചെന്ന കുറ്റം ചുമത്തി, മൂന്ന് ദിവസത്തോളം ജയിലിൽ കപ്പിൽ രഘുവിനെ കുടുങ്ങിയാക്കി.
ICE തടങ്കൽ, വിസ റദ്ദാക്കൽ
ജയിൽവാസത്തിന് ശേഷം കപിൽ ICE തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടു. തുടർന്നാണ് യുഎസ് വിസ റദ്ദാക്കപ്പെടുന്നത്.
പിന്നീട് ആർക്കൻസോ സ്റ്റേറ്റ് ക്രൈം ലാബ് പരിശോധനയിൽ കുപ്പിയിൽ ഉള്ളത് മയക്കുമരുന്നല്ല, പെർഫ്യൂം മാത്രമാണെന്ന് സ്ഥിരീകരിച്ചു. മേയ് 20-ഓടെ ജില്ലാ കോടതി കപിൽ രഘുവിനെ കുറ്റവിമുക്തനാക്കി.
വിജ്ഞാപനങ്ങൾക്കിടയിലും വിസ പ്രശ്‌നം തുടരുന്നു
കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിസ റദ്ദാക്കിയതിനാൽ കപിൽ ഇപ്പോഴും ജോലി ചെയ്യാനോ വരുമാനം നേടാനോ കഴിയുന്നില്ല. ചെറിയ ഗതാഗത നിയമലംഘനങ്ങൾ പോലും അദ്ദേഹത്തെ നാടുകടത്തലിലേക്ക് നയിക്കുമെന്ന ആശങ്ക അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുടുംബത്തിനും സാമ്പത്തിക പ്രശ്‌നങ്ങൾ
അമേരിക്കൻ യുവതിയെ വിവാഹം കഴിച്ച കപിൽ, ഈ നിയമ പോരാട്ടങ്ങൾ കാരണം കുടുംബവും സാമ്പത്തികവും തകർന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
ഭാര്യയും മകളും മാനസികമായി പ്രയാസത്തിലാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും സന്തോഷകരമായ ജീവിതം ഉറപ്പാക്കുന്നതിനും മറ്റൊരു രാജ്യത്തിലേക്ക് പോകാനാണ് അദ്ദേഹം ആലോചിക്കുന്നത്.
അഭിഭാഷകന്റെ വിശദീകരണം
അഡ്വക്കേറ്റ് മൈക്ക് ലോക്‌സ് വാദിച്ചു, വിസ കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ മുൻ അഭിഭാഷകന്റെ പിഴവ് കാരണം സംഭവിച്ചതാണെന്നും, അതിനാൽ വിസ പുനഃസ്ഥാപിക്കണമെന്ന് കപിൽ രഘു ആവശ്യപ്പെട്ട് അധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.









