web analytics

പുടിൻ വരുന്നു; എസ്-400 അഞ്ച് യൂണിറ്റ് കൂടി വാങ്ങാൻ ഇന്ത്യയ്ക്ക് ധാരണ

പുടിൻ വരുന്നു; എസ്-400 അഞ്ച് യൂണിറ്റ് കൂടി വാങ്ങാൻ ഇന്ത്യയ്ക്ക് ധാരണ

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിരോധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍, റഷ്യയുടെ അത്യാധുനിക എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സ്വന്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.

അഞ്ചു യൂണിറ്റുകള്‍ കൂടി വാങ്ങാനാണ് പുതിയ ധാരണ. എസ്-400-നായി ദൈര്‍ഘ്യമേറിയ ദൂരശേഷിയുള്ള മിസൈലുകളും, മിസൈല്‍ ലോഞ്ചറുകളുമായി ബന്ധപ്പെട്ട അനുബന്ധ ആയുധങ്ങളും വാങ്ങാന്‍ പരസ്പര ധാരണയായെന്നാണ് റിപ്പോര്‍ട്ട്.

ഇത് ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി വരുമോ, സാങ്കേതിക കൈമാറ്റമോ ആഭ്യന്തര നിര്‍മാണ പങ്കാളിത്തമോ ഉണ്ടാവുമോ എന്നതിൽ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല.

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശനത്തിന് എത്തുമ്പോള്‍, ഈ കരാറിനെക്കുറിച്ചുള്ള നിർണായക ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതയുണ്ടെന്നും പ്രതീക്ഷ ശക്തമാണെന്നും പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

54-ാമത് ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ; ജാഗരൂകരായി എമിറേറ്റ്സ്: നാല് ദിവസം അവധി

വിന്യാസവും അതിര്‍ത്തി ഉപയോഗ പദ്ധതിയും

എസ്-400 സംവിധാനം നിലവില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ ശൃംഖലയുടെ ഭാഗമാണ്.

ഇന്ത്യ–ചൈന, ഇന്ത്യ–പാകിസ്ഥാന്‍ അതിര്‍ത്തികളിലാണ് ഇതിനോടകം വിന്യസിച്ചിരിക്കുന്നത്.

പുതുതായി വാങ്ങുന്ന യൂണിറ്റുകള്‍ പ്രധാനമായും ചൈനീസ് അതിര്‍ത്തികളിൽ ‘സുദര്‍ശന്‍ ചക്ര’ എന്ന പേരിൽ വിന്യസിക്കാനാണ് നീക്കം.

പാകിസ്ഥാന്‍റെ ജെ-10 അടക്കമുള്ള ശത്രു വിമാനങ്ങളെ ഓപ്പറേഷന്‍ സിന്ദൂറില്‍ എസ്-400 സംവിധാനം വിജയകരമായി പ്രതിരോധിച്ചും, തകർത്തും പ്രകടനം കാട്ടിയിരുന്നു.

ഇന്ത്യ–പാക് സംഘര്‍ഷാവസ്ഥയിലാണ് ഇതിന്‍റെ ദീര്‍ഘദൂര പ്രകടനം ഏറ്റവും ഫലപ്രദമായി ലോകശ്രദ്ധ നേടിയതെന്നും വിലയിരുത്തപ്പെടുന്നു.

ശത്രുക്കളിൽ നിന്ന് ശീഘ്രം മാറിനില്‍ക്കാനും, കുറഞ്ഞ സമയത്തിനുള്ളില്‍ ആക്രമണം നടത്താനും ശേഷിയുള്ളതാണ് ഈ സംവിധാനമെന്ന പ്രത്യേകതയും ഇന്ത്യയുടെ താൽപര്യം കൂട്ടുന്നു.

ആദ്യ കരാറുകളും തുടര്‍ കൈമാറ്റങ്ങളും

2018-ലാണ് ഇന്ത്യ ആദ്യമായി റഷ്യയുമായി എസ്-400 വാങ്ങല്‍ കരാറിലെത്തിയത്.

അഞ്ചു യൂണിറ്റ് വാങ്ങാനായിരുന്നു അന്നത്തെ കരാർ. ഈ കരാർ പ്രകാരം രണ്ടു യൂണിറ്റുകള്‍ കൂടി റഷ്യ ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്.

2027-ഓടെ ആ കരാര്‍ പ്രകാരമുള്ള മുഴുവൻ ഡെലിവറിയും പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.

2007-ലാണ് എസ്-400 ആദ്യമായി അവതരിപ്പിച്ചത്. റഷ്യയിലെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോയാണ് എസ്-400 വികസിപ്പിച്ചത്.

സാങ്കേതിക ശേഷിയും റഡാര്‍ ശൃംഖലയും

യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്–ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍, സ്റ്റെൽത്ത് വിമാനങ്ങള്‍ എന്നിവയുൾപ്പെടെ വിവിധ വിധത്തിലുള്ള വ്യോമ ഭീഷണികളെ തടയാൻ രൂപകൽപ്പന ചെയ്ത മൾട്ടി-ലെയേർഡ് പ്രതിരോധ കവചമായാണ് എസ്-400 പ്രവർത്തിക്കുക.

360° നിരീക്ഷണ ശേഷിയുള്ള ഗ്രേവ് സ്റ്റോണ്‍ ട്രാക്കിംഗ് റഡാര്‍, ചീസ് ബോര്‍ഡ് അക്വിസിഷൻ റഡാര്‍ എന്നിവ 600 കിലോമീറ്റർ അകലെ വരെ ലക്ഷ്യങ്ങളെ കണ്ടെത്താൻ കഴിവുള്ളവയാണ്.

ഒരേസമയം 300 ലക്ഷ്യങ്ങള്‍ വരെ ട്രാക്ക് ചെയ്യാനും, 30-ല്‍ അധികം ഭീഷണികളെ നേരിടാനും ഇത് സജ്ജമാണ്.

വേഗത്തിലുള്ള വിന്യാസം ഇതിന്‍റെ വലിയ സവിശേഷതയാണ്; നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ 5 മിനിറ്റിനുള്ളിലും, സ്റ്റാന്‍ഡ്‌ബൈയില്‍ നിന്ന് 35 സെക്കൻഡിനുള്ളിലും സിസ്റ്റം സജീവമാകും.

റോഡില്‍ 60 km/h, ഓഫ്-റോഡില്‍ 25 km/h വേഗത്തില്‍ സഞ്ചരിക്കാനാകുന്ന ഹെവി-ഡ്യൂട്ടി ട്രെയിലറുകളിലാണ് ലോഞ്ചറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

ജാമിംഗ് പ്രതിരോധം, സ്റ്റെല്‍ത്ത് പ്രതിരോധം, ഇലക്ട്രോണിക് ഇടപെടലുകള്‍ ചെറുക്കാനുള്ള കഴിവ് എന്നിവയും സംവിധാനത്തിന്‍റെ കരുത്ത് വര്‍ധിപ്പിക്കുന്നു.

English Summary:

Following a Modi–Putin call, India and Russia reportedly agreed to procure five more S-400 air defense units with missiles and launchers; Make in India role is still unclear. Named ‘Sudarshan Chakra’ on India’s China and Pakistan borders, the system demonstrated its capability in Operation Sindoor against Pakistan’s J-10 jets. Two units from the 2018 deal are pending, and full induction is expected by 2027. Developed by Russia’s Almaz Bureau and unveiled in 2007, S-400 can track hundreds of targets using 360° radars with 600-km range, activate within minutes, and counter jamming and stealth threats.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ തൃശ്ശൂർ: ജിംനേഷ്യവും...

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100...

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന് തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച...

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ ഒരു മാമ്പഴത്തിന്...

Related Articles

Popular Categories

spot_imgspot_img