ജോഹന്നാസ്‌ബർഗ്: ആഗോള സാങ്കേതികതലത്തിൽ സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യ, ഓസ്ട്രേലിയ, കാനഡ കൂട്ടുക്കൂടുന്നു.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഈ പ്രധാന പ്രഖ്യാപനമുണ്ടായി.
ട്വിറ്ററിലൂടെ (X) പ്രഖ്യാപനം നടത്തുമ്പോൾ മോദി, “ആഗോള വിജ്ഞാനം, വൈദഗ്ധ്യം, സുരക്ഷ എന്നിവയിൽ പുതിയ തലത്തിലേക്ക് നയിക്കുന്ന സഖ്യം” എന്ന് വിശേഷിപ്പിച്ചു.
ഡ്രഗ്–ടെറർ നെക്‌സസിനെതിരേ ജി20 സംരംഭം
സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനവും മയക്കുമരുന്ന്-ഭീകരവാദ ബന്ധവും (Drug–Terror Nexus) മനുഷ്യരാശിക്കുള്ള വൻ ഭീഷണിയാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ഭീകര സംഘടനകളുടെ ധനസഹായത്തിന്റെ മുഖ്യ ഉറവിടം ദുർബലപ്പെടുത്തുന്നതിന് ഒരു ജി20 പ്രത്യേക സംരംഭം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്ത് ശൃംഖലകൾ തകർക്കുക.നിയമവിരുദ്ധ പണപ്രവാഹം തടയുക.ഭീകര ഗ്രൂപ്പുകളുടെ സാമ്പത്തിക ശക്തി ഒതുക്കുക ഇവയാണ് നിർദേശത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
‘ആഗോള വിജ്ഞാന ശേഖരം’—ഭാവിക്കായ് ജ്ഞാന സംരക്ഷണം
പ്രധാനമന്ത്രി മുന്നോട്ടു വെച്ച മറ്റൊരു നിർദേശം പരമ്പരാഗത അറിവുകളുടെ ആഗോള ഡിജിറ്റൽ ശേഖരം സൃഷ്ടിക്കൽ. ആരോഗ്യം, പരിസ്ഥിതി, ജീവിതശൈലി, സാമൂഹിക ഐക്യം തുടങ്ങിയ മേഖലകളിലെ പരീക്ഷിക്കപ്പെട്ട തദ്ദേശീയ അറിവ് സംരക്ഷിക്കുകയും ഭാവിതലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ആഫ്രിക്കക്കായി നൈപുണ്യ വിപുലീകരണ പദ്ധതി
ജി20 ഉച്ചകോടിക്ക് ആഫ്രിക്ക ആദ്യമായി ആതിഥേയമാകുന്ന ഈ അവസരത്തിൽ, മോദി ആഫ്രിക്കൻ യുവാക്കൾക്കായി ‘G20 Africa Skills Multiplier Initiative’ എന്ന ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു.
ജി20 രാജ്യങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുക.
ഈ പദ്ധതി യുവജനശേഷി ഉപയോഗപ്പെടുത്തുകയും ആഗോള പുരോഗതിക്ക് ആഫ്രിക്കയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യും.
English Summary
India, Australia and Canada have announced a new technology collaboration during the G20 Summit in Johannesburg. Prime Minister Narendra Modi also proposed a special G20 initiative to fight the global drug–terror nexus and suggested creating a global traditional knowledge repository. Additionally, he launched a skills initiative for African youth, emphasizing Africa’s role in global progress.









