web analytics

വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ല; യുവതിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ

വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ല; യുവതിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ

രാജസ്ഥാനിലെ ദീഗ് ജില്ലയിൽ നടന്ന ക്രൂരമായ കൊലപാതകമാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ലെന്ന കാരണത്താൽ 42 കാരിയായ സരള ദേവിയെ ഭർതൃവീട്ടുകാർ ജീവനോടെ ചുട്ടെരിച്ചെന്നാണ് പരാതി.

ചാണകവും മറ്റ് വസ്തുക്കളും ചേർത്ത് കത്തിച്ചാണ് കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്.

ഏറെക്കാലമായി കുട്ടികൾ ഇല്ലെന്ന പേരിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തിന് ഇരയായിരുന്നുവെന്ന് സരള ദേവിയുടെ സഹോദരൻ വിക്രാന്ത് പോലീസിനോട് പറഞ്ഞു.

മദ്യപിച്ച് റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ക്രൂരതയ്‌ക്കെതിരെ നാട്ടുകാർ

സംഭവത്തെ തുടർന്ന് വിക്രാന്ത് തന്റെ സഹോദരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഭർത്താവ്, ഭർതൃപിതാവ് സുഖ്ബീർ സിംഗ്, ഭർതൃമാതാവ് രാജ്വതി, ഭർതൃ സഹോദരിയുടെ ഭർത്താവ് ത്രിലോക്, ഭർത്താവിന്റെ സഹോദരിമാരായ പൂജ, പൂനം എന്നിവർക്കെതിരെ പരാതി നൽകി.

സംഭവം മറച്ചുവെക്കുന്നതിനായി പകുതി കത്തിയ നിലയിൽ സരള ദേവിയുടെ മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചു. ചാണകം കൂട്ടിയിട്ട് ആണ് യുവതിയെ ചുട്ടെരിച്ചത്.

വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസിനെ നാട്ടുകാരും ഭർതൃവീട്ടുകാരും ചേർന്ന് തടയുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ പോലീസ് സേന സ്ഥലത്തെത്തുകയും സംഘർഷം നിയന്ത്രിക്കുകയും ചെയ്തു.

സരള ദേവിയുടെ മൃതദേഹം പോലീസ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.

കൊലപാതകം മറച്ച് വെക്കാനും തെളിവുകൾ നശിപ്പിക്കാനും വേണ്ടി ഭർതൃവീട്ടുകാർ അടിയന്തിര സംസ്കാരത്തിന് ശ്രമിച്ചതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കേസ് എടുത്തതിനെത്തുടർന്ന് പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ പിടികൂടാൻ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മദ്യപിച്ച് റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ക്രൂരതയ്‌ക്കെതിരെ നാട്ടുകാർ

വടക്കാഞ്ചേരി തെക്കുംകരയിൽ നടന്ന ഒരുനാടകീയ സംഭവം ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

മദ്യപിച്ച് റോഡരികിൽ കിടന്നിരുന്ന ഒരു വയോധികന്റെ കാലിൽ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചെന്ന ഗുരുതരമായ പരാതിയാണ് ഉയർന്നിരിക്കുന്നത്.

കാലിൽ ഗുരുതരമായി പൊള്ളലേറ്റ ശശിധരൻ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണദിനത്തിലാണ് സംഭവം നടന്നത്. ഇതോടെ പ്രദേശവാസികളിലും ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.

ഇരുകാലുകളിലും പൊള്ളലേറ്റതിനെ തുടർന്ന് ശശിധരന്റെ ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമാണ്.


സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ശശിധരന്റെ കുടുംബം ആരോപിക്കുന്നു.

സൂര്യാഘാതം മൂലമല്ല, മറിച്ച് തിളച്ച വെള്ളമാണ് പൊള്ളലിന് കാരണം എന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കിയതായി ശശിധരന്റെ ഭാര്യ പറയുന്നു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ഈ ക്രൂര സംഭവത്തിന്റെ പിന്നിലെ ആളുകളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം നാട്ടുകാരും കുടുംബവും ഉന്നയിക്കുന്നു.

വിദ്യാർത്ഥിയുടെ കാൽ ഓടയിൽ കുടുങ്ങി

കൊല്ലം: നടന്നുപോകുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കൊട്ടാരക്കര സ്വദേശിനി ദുദ്ര ഷിബുവിനാണ് പരിക്കേറ്റത്.

കൊല്ലം തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര പുലമണിലാണ് അപകടം ഉണ്ടായത്. റോഡിന് കുറുകെ കടന്നുപോകുന്ന ഓടയാണ് അപകടത്തിന് ഇടയാക്കിയത്. ഈ ഓടക്ക് മുകളിൽ ഇരുമ്പ് കമ്പി സ്ഥാപിച്ചിട്ടുണ്ട്.

കമ്പി ഇളകിക്കിടന്ന ഭാഗത്തിലൂടെ നടന്നുപോകുന്നതിനിടെ കുട്ടിയുടെ കാൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുദ്രയുടെ കാലിന് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. കമ്പി മാറികിടന്നിട്ട് കുറെ ദിവസങ്ങൾ ആയെന്നും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.



spot_imgspot_img
spot_imgspot_img

Latest news

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

Other news

ബ്രോഡ്കാസ്റ്റ് ലൈസൻസ് ഇല്ല; സാറ്റലൈറ്റ് ചാനലുകളുടെ അപ്‌ലിങ്കിംഗ്–ഡൗൺലിങ്കിംഗ് ചട്ടങ്ങൾ ലംഘിച്ചാണ് റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നതെന്ന് ഹർജി

ബ്രോഡ്കാസ്റ്റ് ലൈസൻസ് ഇല്ല; സാറ്റലൈറ്റ് ചാനലുകളുടെ അപ്‌ലിങ്കിംഗ്–ഡൗൺലിങ്കിംഗ് ചട്ടങ്ങൾ ലംഘിച്ചാണ് റിപ്പോർട്ടർ...

രണ്ടര വയസ്സുകാരിയുടെ മരണം: പ്രാഥമിക റിപ്പോർട്ടിൽ ന്യൂമോണിയ; ചികിത്സാപ്പിഴവെന്ന് കുടുംബം

രണ്ടര വയസ്സുകാരിയുടെ മരണം: പ്രാഥമിക റിപ്പോർട്ടിൽ ന്യൂമോണിയ; ചികിത്സാപ്പിഴവെന്ന് കുടുംബം തിരുവനന്തപുരം:കാട്ടാക്കടയിലെ ഒരു...

കേരളത്തിൽ മഴ വരുന്നു: വെന്തുരുകുന്ന ചൂടിന് ശമനമുണ്ടാകുമോ? ജാഗ്രതാ നിർദ്ദേശം ഇതാ

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇനി ‘കേരള’ അല്ല, നമ്മൾ ആഗ്രഹിച്ചതുപോലെ ‘കേരളം’ തന്നെ; പേര് മാറ്റത്തിനുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചു

ഇനി 'കേരള' അല്ല, നമ്മൾ ആഗ്രഹിച്ചതുപോലെ 'കേരളം' തന്നെ; പേര് മാറ്റത്തിനുള്ള...

മറൈൻ ഡ്രൈവിൽ പൊക്കിൾക്കൊടി പോലും മുറിക്കാത്ത നവജാത ശിശുവിന്റെ മൃതദേഹം കായലിൽ

കൊച്ചി: നഗരഹൃദയമായ മറൈൻ ഡ്രൈവിൽ നിന്നും പുറത്തുവരുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത....

14-കാരൻ വൈഭവ് സൂര്യവൻഷിക്ക് 22 ലക്ഷം രൂപയുടെ ടാറ്റ കർവ്വ്; ‘സൂപ്പർ സ്ട്രൈക്കർ’ സമ്മാനം

14-കാരൻ വൈഭവ് സൂര്യവൻഷിക്ക് 22 ലക്ഷം രൂപയുടെ ടാറ്റ കർവ്വ്; ‘സൂപ്പർ...

Related Articles

Popular Categories

spot_imgspot_img