web analytics

വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ല; യുവതിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ

വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ല; യുവതിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ

രാജസ്ഥാനിലെ ദീഗ് ജില്ലയിൽ നടന്ന ക്രൂരമായ കൊലപാതകമാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ലെന്ന കാരണത്താൽ 42 കാരിയായ സരള ദേവിയെ ഭർതൃവീട്ടുകാർ ജീവനോടെ ചുട്ടെരിച്ചെന്നാണ് പരാതി.

ചാണകവും മറ്റ് വസ്തുക്കളും ചേർത്ത് കത്തിച്ചാണ് കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്.

ഏറെക്കാലമായി കുട്ടികൾ ഇല്ലെന്ന പേരിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തിന് ഇരയായിരുന്നുവെന്ന് സരള ദേവിയുടെ സഹോദരൻ വിക്രാന്ത് പോലീസിനോട് പറഞ്ഞു.

മദ്യപിച്ച് റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ക്രൂരതയ്‌ക്കെതിരെ നാട്ടുകാർ

സംഭവത്തെ തുടർന്ന് വിക്രാന്ത് തന്റെ സഹോദരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഭർത്താവ്, ഭർതൃപിതാവ് സുഖ്ബീർ സിംഗ്, ഭർതൃമാതാവ് രാജ്വതി, ഭർതൃ സഹോദരിയുടെ ഭർത്താവ് ത്രിലോക്, ഭർത്താവിന്റെ സഹോദരിമാരായ പൂജ, പൂനം എന്നിവർക്കെതിരെ പരാതി നൽകി.

സംഭവം മറച്ചുവെക്കുന്നതിനായി പകുതി കത്തിയ നിലയിൽ സരള ദേവിയുടെ മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചു. ചാണകം കൂട്ടിയിട്ട് ആണ് യുവതിയെ ചുട്ടെരിച്ചത്.

വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസിനെ നാട്ടുകാരും ഭർതൃവീട്ടുകാരും ചേർന്ന് തടയുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ പോലീസ് സേന സ്ഥലത്തെത്തുകയും സംഘർഷം നിയന്ത്രിക്കുകയും ചെയ്തു.

സരള ദേവിയുടെ മൃതദേഹം പോലീസ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.

കൊലപാതകം മറച്ച് വെക്കാനും തെളിവുകൾ നശിപ്പിക്കാനും വേണ്ടി ഭർതൃവീട്ടുകാർ അടിയന്തിര സംസ്കാരത്തിന് ശ്രമിച്ചതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കേസ് എടുത്തതിനെത്തുടർന്ന് പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ പിടികൂടാൻ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മദ്യപിച്ച് റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ക്രൂരതയ്‌ക്കെതിരെ നാട്ടുകാർ

വടക്കാഞ്ചേരി തെക്കുംകരയിൽ നടന്ന ഒരുനാടകീയ സംഭവം ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

മദ്യപിച്ച് റോഡരികിൽ കിടന്നിരുന്ന ഒരു വയോധികന്റെ കാലിൽ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചെന്ന ഗുരുതരമായ പരാതിയാണ് ഉയർന്നിരിക്കുന്നത്.

കാലിൽ ഗുരുതരമായി പൊള്ളലേറ്റ ശശിധരൻ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണദിനത്തിലാണ് സംഭവം നടന്നത്. ഇതോടെ പ്രദേശവാസികളിലും ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.

ഇരുകാലുകളിലും പൊള്ളലേറ്റതിനെ തുടർന്ന് ശശിധരന്റെ ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമാണ്.


സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ശശിധരന്റെ കുടുംബം ആരോപിക്കുന്നു.

സൂര്യാഘാതം മൂലമല്ല, മറിച്ച് തിളച്ച വെള്ളമാണ് പൊള്ളലിന് കാരണം എന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കിയതായി ശശിധരന്റെ ഭാര്യ പറയുന്നു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ഈ ക്രൂര സംഭവത്തിന്റെ പിന്നിലെ ആളുകളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം നാട്ടുകാരും കുടുംബവും ഉന്നയിക്കുന്നു.

വിദ്യാർത്ഥിയുടെ കാൽ ഓടയിൽ കുടുങ്ങി

കൊല്ലം: നടന്നുപോകുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കൊട്ടാരക്കര സ്വദേശിനി ദുദ്ര ഷിബുവിനാണ് പരിക്കേറ്റത്.

കൊല്ലം തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര പുലമണിലാണ് അപകടം ഉണ്ടായത്. റോഡിന് കുറുകെ കടന്നുപോകുന്ന ഓടയാണ് അപകടത്തിന് ഇടയാക്കിയത്. ഈ ഓടക്ക് മുകളിൽ ഇരുമ്പ് കമ്പി സ്ഥാപിച്ചിട്ടുണ്ട്.

കമ്പി ഇളകിക്കിടന്ന ഭാഗത്തിലൂടെ നടന്നുപോകുന്നതിനിടെ കുട്ടിയുടെ കാൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുദ്രയുടെ കാലിന് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. കമ്പി മാറികിടന്നിട്ട് കുറെ ദിവസങ്ങൾ ആയെന്നും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.



spot_imgspot_img
spot_imgspot_img

Latest news

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ...

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക്

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരുവനന്തപുരം: കേരളത്തിൽ...

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി...

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം തിരുവനന്തപുരം: വർഷത്തിൽ...

Other news

ആന്റിറേബീസ് വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ: രാജ്യത്ത് വ്യാജ പേവിഷവാക്സീൻ ഉണ്ടെന്ന് കേന്ദ്ര മന്ത്രാലയം

രാജ്യത്ത് വ്യാജ പേവിഷവാക്സീൻ ഉണ്ടെന്ന് കേന്ദ്ര മന്ത്രാലയം രാജ്യത്ത് വ്യാജ പേവിഷബാധ പ്രതിരോധ...

ഹോംവർക്ക് ചെയ്തില്ലെന്ന് പറഞ്ഞ് ക്രൂരമർദ്ദനം: ഒൻപതാം ക്ലാസ്സുകാരിയുടെ കേൾവി നഷ്ടമായി; അധ്യാപികയ്ക്ക് കഠിനതടവ്

ക്രൂരമർദ്ദനം: ഒൻപതാം ക്ലാസ്സുകാരിയുടെ കേൾവി നഷ്ടമായി; അധ്യാപികയ്ക്ക് കഠിനതടവ് അധ്യാപകർ...

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞോടി;തകർത്തത് വീടുകളും മതിലുകളും

തൃശൂർ: പുലർച്ചെയുണ്ടായ ആനയുടെ പരാക്രമത്തിൽ നടുങ്ങി തൃപ്രയാർ പ്രദേശം. ലോറിയിൽ നിന്നും...

നടാൽ അടിപ്പാത നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം; നാളെ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ: ദേശീയപാത വികസനത്തിലെ അശാസ്ത്രീയതയ്ക്കും അധികൃതരുടെ വാഗ്ദാന ലംഘനത്തിനുമെതിരെ കണ്ണൂർ ജില്ലയിൽ...

ഇത്തിരി നടക്കുമ്പോഴേക്കും ശ്വാസംമുട്ടൽ ആണോ ? ; അത് പ്രായംകൊണ്ടല്ല, യുവതലമുറയെ തളർത്തുന്ന ഈ വില്ലനെ തിരിച്ചറിയണം !

യുവതലമുറയെ തളർത്തുന്ന ഈ വില്ലനെ തിരിച്ചറിയണം നമ്മുടെ നിത്യജീവിതത്തിലെ വളരെ സാധാരണമായ...

കിച്ചുവും നീലുവും വിളിക്കുന്നത് ‘ബാപ്പൂ’ എന്ന്… മേയറുടെ ചങ്ക് കൂട്ടുകാർ; ഒന്നും രണ്ടുമല്ല ഇരുന്നൂറിലേറെ

കിച്ചുവും നീലുവും വിളിക്കുന്നത് ‘ബാപ്പൂ’ എന്ന്… മേയറുടെ ചങ്ക് കൂട്ടുകാർ; ഒന്നും...

Related Articles

Popular Categories

spot_imgspot_img