മാലിന്യനിലത്തിൽ നിന്ന് കായിക മഹത്വത്തിലേക്ക്; ഐ എം വിജയൻ സ്പോർട്‌സ് കോംപ്ലക്സ് നാടിന് സമർപ്പിക്കാൻ ഒരുങ്ങി തൃശ്ശൂർ
തൃശ്ശൂർ: മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിനെ കായിക വിസ്മയമായി മാറ്റി, ഫുട്ബോൾ ഇതിഹാസമായ പത്മശ്രീ ഐ.എം. വിജയന്‍റെ പേരിലുള്ള അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സ് നാളെ (നവംബർ 3) നാടിന് സമർപ്പിക്കുന്നു.
പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കി, തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായാണ് ഈ വമ്പൻ സംരംഭം യാഥാർത്ഥ്യമാക്കിയത്.
സി.കെ നായിഡു ട്രോഫിയിൽ കേരളത്തിന് തിരിച്ചടി; പഞ്ചാബിനെതിരെ 202 റൺസിന് പുറത്തായി
70 കോടി രൂപയുടെ പ്രോജക്ട്; കിഫ്ബിയുടെ സഹായത്തോടെ യാഥാർത്ഥ്യം
മുനിസിപ്പൽ കോർപ്പറേഷന്റെ 14 ഏക്കർ സ്ഥലത്താണ് കിഫ്ബിയുടെ 56.01 കോടി രൂപയുടെ ധനസഹായത്തോടുകൂടി 70.56 കോടി രൂപയുടെ പദ്ധതിയുടെ നിർമാണം നടന്നത്. മേൽനോട്ടം കിറ്റ്‌കോ വഹിച്ചു.
ലോകോത്തര സൗകര്യങ്ങളോടെ ആദ്യ ഘട്ടം
ലാലൂരിൽ 5000 പേർക്ക് ഇരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയം, ബാസ്‌കറ്റ്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ഹാൻഡ്‌ബോൾ കോർട്ടുകൾ, രണ്ട് ഡോർമിറ്ററികൾ, നാല് ഗസ്റ്റ് റൂമുകൾ, വി.ഐ.പി ലോഞ്ച്, ജിം, മെഡിക്കൽ റൂം എന്നിവ ഉൾപ്പെടുന്ന സമ്പൂർണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഫിഫ നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്‌ബോൾ ടർഫ്, ഐ.ടി.എഫ് നിലവാരത്തിലുള്ള അക്രിലിക് ടെന്നീസ് കോർട്ട്, 25 മീറ്റർ പ്രാക്ടീസ് പൂൾ ഉൾപ്പെട്ട അക്വാട്ടിക്സ് കോംപ്ലക്സ്, പവലിയൻ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയും ഈ ഘട്ടത്തിൽ പൂർത്തിയായി.
വെള്ളസൗകര്യവും രണ്ടാംഘട്ട പദ്ധതികളും
45,000 ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കും 4,75,000 ലിറ്റർ ഭൂഗർഭ ടാങ്കും നിർമ്മിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ ഹോക്കി ഗ്രൗണ്ടും റെസിഡൻഷ്യൽ ബ്ലോക്കും ഉൾപ്പെടുത്താനാണ് തീരുമാനം.
ഉദ്ഘാടന ചടങ്ങ് ഇന്ന് വൈകിട്ട് അഞ്ചിന്
ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. മേയർ എം.കെ വർഗീസ് അധ്യക്ഷനാകും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ. രാജൻ, മന്ത്രി ഡോ. ആർ. ബിന്ദു, എം.എൽ.എ എ.സി. മൊയ്തീൻ, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ എന്നിവർ വിവിധ ഭാഗങ്ങൾ ഉദ്ഘാടനം ചെയ്യും.
വിശിഷ്ടാതിഥിയായി ഐ.എം. വിജയൻ പങ്കെടുക്കും.
English Summary:
Thrissur’s Lalur, once infamous as a waste dump, has transformed into a world-class sports hub as the IM Vijayan International Sports Complex is set to be inaugurated on November 3. Built on 14 acres with ₹70.56 crore under a KIIFB-funded project, the complex includes a 5,000-seat indoor stadium, FIFA-standard football turf, tennis and aquatics facilities. The opening ceremony will be led by Sports Minister V. Abdurahiman with football legend IM Vijayan as guest of honour.









