വിദേശത്തു നിന്നും എയർപോർട്ട് വഴി സ്വർണം കടത്തുന്ന വാർത്തകൾ പതിവാണ് . എന്നാൽ പിടിക്കപ്പെടുന്ന സ്വർണം കുറഞ്ഞ അളവിലാണെങ്കിൽ പിഴയടച്ച് സ്വന്തമാക്കാം എന്നതായിരുന്നു രീതി. ഇതു തന്നെയായിരുന്നു കടത്തുകാരുടെയും കാരിയർമാരുടെയും ധൈര്യം. (If you smuggle gold, you can no longer pay the fine)
ഒരു. എഫ്.ഐ.ആർ.പോലും ആരുടെയും പേരിൽ രജിസ്റ്റർ ചെയ്യില്ല എന്നത് സ്വർണക്കടത്തുകാരുടെ ധൈര്യം വർധിപ്പിച്ചു. എന്നാൽ. ഐ.പി.സി. പോയി ഭാരതീയ ന്യായ സൻഹിത നിലവിൽ വന്നതോടെ സ്ഥിതി മാറി. ഇനി സ്വർണം കടത്തിയാൽ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കുന്നതോടെ കാരിയർ റിമാൻഡ് ചെയ്യപ്പെടും. തുടർന്ന് വിചാരണ പൂർത്തിയായി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജീവപരന്ത്യം വരെയാണ് ശിക്ഷ.
ALSO READ:
കോവിഡ് ബാധിച്ച് ആശുപത്രിയിൽ കിടന്നിട്ടും പണം നൽകിയില്ല; ഇൻഷുറൻസ് കമ്പനി രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണം
ഇൻഷുറൻസ് തുക നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന് രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം. അങ്കമാലി സ്വദേശി ജി എം ജോജോയുടെ പരാതിയിലാണ് ഉത്തരവ്.
കോവിഡ് ബാധിച്ച് 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടും ക്ലെയിം നിഷേധിച്ച നടപടിക്കെതിരെയാണ് കേസ് നൽകിയത്. (hospitalized for more than 72 hours due to covid and was not paid; The insurance company should pay Rs 250,000)
പരാതിക്കാരനും കുടുംബവും പത്തുവർഷമായി ആരോഗ്യ ഇൻഷുറൻസും 2020ൽ കൊറോണ രക്ഷക് പോളിസിയും എടുത്തവരാണ്. കോവിഡ് ബാധിച്ച് 72 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ രണ്ടരലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്നായിരുന്നു ഇൻഷുറൻസ് എടുത്ത സമയത്ത് കമ്പനിയുടെ വാഗ്ദാനം.
2021 ഏപ്രിലിൽ ജോജോയും ഭാര്യയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടി. പിന്നാലെ, ഇൻഷുറൻസ്എ ക്ലെയിം അപേക്ഷയും നൽകി. എന്നാൽ, , ഇവർ നൽകിയ അപേക്ഷ സാങ്കേതികകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി നിരാകരിച്ചു.