ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം ഉള്‍പ്പെടെ തിരുനെല്‍വേലിയില്‍ തള്ളിയ കേസിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരാണ് അറസ്റ്റിലായത്. സുത്തമല്ലി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.(Hospital waste dumped in Tirunelveli; Two more people were arrested)
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ മെഡിക്കല്‍ മാലിന്യമെത്തിച്ച ലോറി പൊലീസ് പിടികൂടിയിരുന്നു. സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പര്‍വൈസറാണ് അറസ്റ്റിലായ നിഥിന്‍ ജോര്‍ജ്. കേസില്‍ നേരത്തെ തിരുനെല്‍വേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹര്‍ എന്നിവരെയും പിടികൂടിയിരുന്നു.
തിരുവനന്തപുരം ആര്‍സിസിസിയിലെയും ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെല്‍വേലിയില്‍ കൊണ്ട് വന്നു തള്ളിയത്. അറസ്റ്റിലായ മായാണ്ടി ഇടനിലക്കാരനായി നിന്നാണ് കേരളത്തില്‍ നിന്ന് മാലിന്യം എത്തിച്ചിരുന്നതെന്നാണ് നിഗമനം.