ലഹരി വാങ്ങാനായി ആശുപത്രി സി.ഇ.ഒ ആയ യുവതി ചെലവാക്കിയത് 70 ലക്ഷം രൂപ: വാങ്ങുന്നത് വാട്സ് ആപ്പ് വഴി: ഡോക്ടർ നമ്രത ചെറിയ മീനല്ല…!

വാട്സ് ആപ്പ് വഴി അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ ആശുപത്രി സിഇഒ അറസ്റ്റിൽ. കൊറിയർ വഴിയെത്തിയ ലഹരി വാങ്ങുന്നതിനിടയിലാണ് ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ഒമേഗ ആശുപത്രിയുടെ സിഇഒയും ഡോക്ടറുമായ നമ്രത ചിഗുരുപതി (34) അറസ്റ്റിലായത്.

വാട്സ്ആപ്പ് വഴി കൊ​ക്കെയ്ന് ഓർഡർ ചെയ്ത നമ്രത ഓൺലൈൻ വഴി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അറസ്റ്റിലാകുന്നത്.

ലഹരിവാങ്ങാൻ 70 ലക്ഷം രൂപയോളം ചെലവഴിച്ചതായി നമ്രത സമ്മതിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഹരി വിതരണക്കാരനായ വാൻഷ് ദാക്കറിൽ നിന്നാണ് ഇവർ ലഹരിവാങ്ങിയിരുന്നത്.

ലഹരിസംഘവും ഇടപാടുകാരും നിരീക്ഷണത്തിലായിരുന്നുവെന്നും ഇരുവരിൽ നിന്നും 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തുവെന്നും അന്വേഷണ സംഘം പറഞ്ഞു. ദാക്കറിന്റെ സഹായിയായ ബാലകൃഷ്ണണയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘രാജ്യമാണ് ഏറ്റവും വലുത്’: വിവാഹത്തിന് തൊട്ടുപിന്നാലെ ജോലിയിൽ തിരികെയെത്തി ഐഎഎഫ് സൈനികന്‍: കട്ട സപ്പോർട്ടുമായി കുടുംബം

വിവാഹത്തിന് വേണ്ടി അവധിയെടുത്ത് വിവാഹചടങ്ങുകള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ ജോലിയിലേക്ക് തിരികെ കയറിയ ഒരു ഐഎഎഫ് സൈനികന്‍ ആണിപ്പോൾ സോഷ്യൽ മീഡിയയുടെ താരം.

മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോര്‍ എന്ന യുവസൈനികനാണ് കുടുംബത്തിനും നാടിനും അഭിമാനമായി മാറിയത്.

സംഭവം ഇങ്ങനെ:

ഇസാപൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിക്കുന്ന മോഹിത് വിവാഹത്തോട് അനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അവധിയെടുത്തിരുന്നു.

വ്യാഴാഴ്ചയായിരുന്നു മോഹിതിന്റെ വിവാഹം. അതിന് പിന്നാലെയാണ് അവധി റദ്ദാക്കി ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനുള്ള ഓര്‍ഡര്‍ വരുന്നത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.

രാജ്യമാണ് വലുതെന്നും അതിനാല്‍ അവധി റദ്ദാക്കി മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ തനിക്ക് ദുഃഖമില്ലെന്നും മോഹിത് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വധു വന്ദനയും മറ്റ് കുടുംബാംഗങ്ങളും മോഹിതിന് പൂര്‍ണമായ പിന്തുണ നല്‍കി. തങ്ങളുടെ മകന്‍ രാജ്യത്തെ സേവിക്കുന്നതില്‍ വലിയ അഭിമാനം തോന്നുന്നുവെന്ന് മോഹിതിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്ന ഈ അടിയന്തര സാഹചര്യത്തില്‍ രാജ്യസുരക്ഷ്‌ക്കായി രാജ്യത്തിന്റെ വിവിധ സേനകളില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ചെലവഴിച്ച് കൊണ്ടിരുന്ന ഒട്ടേറെ സൈനികര്‍ തിരികെ ജോലിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

Related Articles

Popular Categories

spot_imgspot_img