ചക്രവാതചുഴിക്ക് പിന്നാലെ തെക്കൻ ചത്തീസ്ഗഡ് മുതൽ കോമറിൻ മേഖല വരെയുള്ള ന്യൂനമർദ്ദ പാത്തിയും ശക്തി പ്രാപിച്ചതോടെ കേരളം കാത്തിരിക്കുന്നത് അതിതീവ്രമഴ. സംസ്ഥാനത്ത് ഉരുൾപൊട്ടലിനും മിന്നൽ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുന്ന കനത്ത മഴയാണ് അതിതീവ്ര മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞദിവസം കോട്ടയത്തിന്റെ മലയോര പ്രദേശങ്ങളിൽ ലഭിച്ച മഴ അത്തരത്തിലുള്ളതാണ്. മധ്യ, തെക്കൻ ജില്ലകളിൽ അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നദികളിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങാൻ സാധ്യതയുള്ളതിനാൽ മൃഗങ്ങളെ കുളിപ്പിക്കാനും അലക്കാനും മറ്റുമായി ഇറങ്ങുന്നവർ സൂക്ഷിക്കണം. ഈ മാസം 20 വരെ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.
Read also: ഇങ്ങനെപോയാൽ മലയാളിയുടെ വെള്ളമടി മുട്ടും; അടച്ചു പൂട്ടാനൊരുങ്ങി ബെവ്‌കോ കൗണ്ടറുകൾ !