തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ

ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ നൽകാമെന്ന് പറഞ്ഞ് രാജസ്ഥാനിലേക്ക് കൊണ്ടുപോയ പെൺകുട്ടികളെ കബളിപ്പിച്ച് അപരിചിതർക്ക് വിവാഹം കഴിപ്പിച്ച് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ കുട്ടികളെ കടത്തിയ രണ്ട് യുവതികൾക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണ് പൊലീസ്.

കച്ചാർ ജില്ല സ്വദേശിയായ ഒരാൾ തന്റെ മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് ഈ തട്ടിപ്പിലേയ്ക്ക് എത്താൻ കാരണമായത്. ജനുവരി 24 ന് കലൈൻ പൊലീസിൽ ലഭിച്ച പരാതിയിൽ പറയുന്നത് രുപാലി ദുത്ത, ഗംഗ ഗുഞ്ചു എന്നീ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയെന്നും, സംഭവത്തിൽ പരാതിക്കാരൻറെ അയൽവാസിയായ പെൺകുട്ടി സംഘത്തിൽ നിന്നും രക്ഷപ്പെട്ട് തിരിച്ചെത്തിയെന്നുമാണ്.

ഇത്തരത്തിൽ ലഭിച്ച പരാതിയെ തുടർന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ പെൺകുട്ടിയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്. തിരികെയെത്തിയ പെൺകുട്ടി നൽകിയ വിവരങ്ങൾ പ്രകാരം കുട്ടികളെ കടത്തിയതിന് പിന്നിൽ രണ്ട് സ്ത്രീകളാണ്.

ഇവർ രണ്ടു പെൺകുട്ടികളെയും അപരിചിതരായ ആളുകൾക്ക് വിവാഹം ചെയ്ത് നൽകുകയും ചെയ്തു. രുപാലി എന്ന പെൺകുട്ടിയാണ് ഇതിൽ നിന്നും രക്ഷപ്പെട്ട് തിരിച്ചെത്തിയത്. വളരെ സാഹസികമായാണ് ഈ പെൺകുട്ടി ട്രെയിൻ കയറി രക്ഷപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയത്.

രാജസ്ഥാനിൽ പെട്ടുപോയ രണ്ടാമത്തെ പെൺകുട്ടിയായ ഗംഗ വീട്ടിലേക്ക് ഫോൺ ചെയ്യാൻ ശ്രമം നടത്തിയത് അന്വേഷണത്തിൽ മറ്റൊരു വഴിത്തിരിവായി മാറി. ഈ കോൾ ട്രേസ് ചെയ്ത് ജയ്പൂരിൽ എത്തിയ പൊലീസ് സംഘം രാജസ്ഥാൻ പൊലീസിൻറെ സഹായത്തോടെ ഗംഗയെ കണ്ടെത്തുകയായിരുന്നു. മാത്രമല്ല അവളെ വിവാഹം ചെയ്ത ലീല റാം എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതുകൂടാതെ അന്വേഷണത്തിനിടയിൽ മറ്റൊരു പെൺകുട്ടിയെ കൂടി രക്ഷിക്കാൻ പൊലീസിന് സാധിച്ചു. യൂണിഫോം കണ്ട് അസാം പൊലീസ് ആണെന്ന് മനസിലാക്കിയ പെൺകുട്ടി, തന്നെ അസാമിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഈ കുട്ടിയേയും പൊലീസ് സംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കുട്ടികളെ കടത്തിക്കൊണ്ടുപോയ രണ്ട് യുവതികളെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ-പാക് സംഘർഷം:ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു: രാജ്യതാൽപര്യത്തിനാണ് പ്രാധാന്യമെന്ന് ബിസിസിഐ

അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം , ഇന്ത്യൻ പ്രിമിയർ...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

Other news

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം

ആലപ്പുഴ: നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ആലപ്പുഴ കരുമാടി സ്വദേശി...

ചണ്ഡിഗഢിലും ജാഗ്രത; എയർ സൈറൺ മുഴങ്ങി, ജനങ്ങൾ പുറത്തിറങ്ങരുത്

ഡൽഹി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ...

സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ജയ്ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ നുഴഞ്ഞു കയറ്റം ശ്രമം തകർത്ത്...

പാകിസ്ഥാൻ ലക്ഷ്യമിട്ടത് ഇന്ത്യയിലെ 36 പ്രധാന കേന്ദ്രങ്ങൾ; ഉപയോഗിച്ചത് നാനൂറോളം ഡ്രോണുകൾ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രി പാക്കിസ്ഥാൻ നടത്തിയ...

കാട്ടുപന്നികൾ സ്കൂട്ടറിന് മുന്നിൽ ചാടി; ദമ്പതികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: സ്കൂട്ടറിൽ പോകവേ ദമ്പതികൾക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം. അതിരപ്പിള്ളി കാ​ല​ടി...

വൈലോപ്പിള്ളിയുടെ “കൃഷ്ണാഷ്ടമി’ സിനിമയാകുന്നു

കൊച്ചി: മലയാളത്തിൻ്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ ജന്മദിനമാണ് മെയ് 11. 1911...

Related Articles

Popular Categories

spot_imgspot_img