ഇടുക്കിയിലെ വിവിധ മൊബൈൽ ഫോൺ ഷോപ്പുകളിൽ ഓൺലൈൻ പേയ്‌മെന്റിന്റെ പേരിൽ തട്ടിപ്പ് നടന്നതായി പരാതി. കട്ടപ്പന, വണ്ടൻമേട് സ്റ്റേഷനുകളിലാണ് തട്ടിപ്പിന് ഇരയായ മൊബൈൽ ഫോൺ ഷോപ്പ് ഉടമകൾ പരാതി നൽകിയിരിക്കുന്നത്.
കുമളി രണ്ടാം മൈൽ സ്വദേശിനി എന്നു പരിചയപ്പെടുത്തി കടകളിലെത്തുന്ന യുവതി ഓൺലൈൻ പേയ്‌മെന്റ് നടത്തിയതായും സാങ്കേതിക കാരണങ്ങളാൽ കടയുടമയുടെ അക്കൗണ്ടിൽ പണം എത്താൻ വൈകുന്നതായും വിശ്വസിപ്പിച്ചാണ് പണം നൽകാതെ ഫോണുകളുമായി കടന്നു കളഞ്ഞത്.
പണം കിട്ടാതായപ്പോൾ യുവതി നൽകിയ നമ്പരിൽ ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.