സെയിൽസ് ഗേളായി ജോലി ചെയ്യുന്ന അമ്മയുടെ മകൻ ഡോക്ടറായതിന്‍റെ സന്തോഷം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം സ്വദേശിയായ അർജുന്റെയും അമ്മയുടെയും ചിത്രങ്ങളടക്കമുള്ള കുറിപ്പാണ് മന്ത്രി പങ്കുവെച്ചത്. ‘അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ…’ എന്നെഴുതിയാണ് മന്ത്രിയുടെ കുറിപ്പ് തുടങ്ങുന്നത്. മറ്റു കുട്ടികൾക്ക് അർജുൻ ഒരു മാതൃകയാണെന്നും മന്ത്രി പറയുന്നു.
അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ.. കുഞ്ഞുങ്ങളേ, ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക.. ഏറെ സ്നേഹത്തോടെ അർജുൻ ബിയുടെ പോസ്റ്റ് പങ്കുവെക്കുന്നു…
” ❤️ʀᴇᴅ ᴄᴏᴀᴛ and ᴡʜɪᴛᴇ ᴄᴏᴀᴛ🤍
ചുവന്ന കോട്ടും വെള്ള കോട്ടും…….കാഴ്ചയിൽ രണ്ടും തമ്മിൽ ഒരുപാട് വ്യതിയാനം ഉണ്ടായിരിക്കാം. പക്ഷേ ആ ചുവന്ന കോട്ട് അനുഭവിച്ച വേദനകളുടെയും ത്യാഗത്തിന്റെയും ഭലമാണ് ഈ വെള്ള കോട്ട്. തന്റെ ചോര നീരാക്കി ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്. വർഷങ്ങൾ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകൾ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയിൽ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.. ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് 💯 അതിന്റെ credit ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട് തയ്യാറുമല്ല എന്നാണ് അർജുന്റെ പോസ്റ്റ്.