ഇന്ത്യൻ സിവിൽ സർവീസിൽ ഇത് പുതുചരിത്രം. ആദ്യമായി ഉദ്യോഗസ്ഥയുടെ പേരും ലിംഗവും മാറ്റാൻ അനുമതി നൽകി.
ഔദ്യോഗിക രേഖയിൽ നിന്ന് തൻ്റെ പേര് നീക്കം ചെയ്യാനും പകരം തിരഞ്ഞെടുത്ത പേര് നൽകാനുമുള്ള ട്രാൻസ്‌ജെൻഡർ സിവിൽ സർവീസ് ഓഫീസറുടെ അഭ്യർത്ഥന ഇന്ത്യാ ഗവൺമെൻ്റ് അംഗീകരിച്ചു. (First transgender IAS officer allowed to change name and gender)
ഐആർഎസ് ഉദ്യോഗസ്ഥയായ എം അനസൂയക്കാണ് ആണ് പേര് എം അനുകതിർ സൂര്യ എന്നാക്കി മാറ്റാൻ അനുമതി ലഭിച്ചത്. ജൂലൈ 9 ചൊവ്വാഴ്ച ധനമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഒപ്പം സ്ത്രീ എന്നുള്ളത് പുരുഷൻ എന്നാക്കി മാറ്റാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
2016 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് അനുകതിർ. 2013 ബാച്ചിലെ കസ്റ്റംസ് ആൻഡ് പരോക്ഷ നികുതി വകുപ്പിലെ (സി ആൻഡ് ഐടി) ഉദ്യോഗസ്ഥനായ അനുകതിർ നിലവിൽ ഹൈദരാബാദിലെ കസ്റ്റംസ് എക്സൈസ് & സർവീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ (എആർ) ചീഫ് കമ്മീഷണറുടെ (എആർ) ഓഫീസിൽ ജോയിൻ്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നു.
ചെന്നൈയിലെ സെൻട്രൽ ബോർഡ് ഓഫ് സി ആൻഡ് ഐടിയിൽ അസിസ്റ്റൻ്റ് കമ്മീഷണറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 2018-ൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം നേടി. 2023-ലാണ് അദ്ദേഹം ഹൈദരാബാദിലെ CESTAT-ൽ ചേർന്നത്.
തമിഴ്‌നാട് സ്വദേശിയായ അനുകതിർ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. 2023ൽ ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈബർ ലോയിലും സൈബർ ഫോറൻസിക്‌സിലും പിജി ഡിപ്ലോമയും പൂർത്തിയാക്കി.