2026 ലെ ഫിഫ ലോകകപ്പിന് വേദിയാകാനുള്ള ഒരുക്കത്തിലാണ് മെക്സിക്കോ. ഇതിനിടെയാണ് തങ്ങളുടെ സുരക്ഷാസേനയിലേക്ക് ടെസ്‌ലയുടെ സൈബർ ട്രക്കുകൾ കൂടി ചേർത്തിരിക്കുന്നത്.
ലോകകപ്പ് വേദിയാകുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ എത്തുന്നത് കൊണ്ടു തന്നെ പട്രോളിങ്ങിനായാണ് സേനയിലേക്ക് പ്രത്യേക സജ്ജീകരണങ്ങളുള്ള മൂന്ന് സൈബർ ട്രക്കുകൾ എത്തിച്ചിരിക്കുന്നത്.
അടുത്തിടെ സേനയുടെ വാഹന വ്യൂഹത്തിൽ പൊലീസ് ചിഹ്നങ്ങളുള്ള മാറ്റ് ബ്ലാക്ക് റാപ്പിൽ പൊതിഞ്ഞ സൈബർ ട്രക്കുകൾ മെക്സിക്കോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
രണ്ട് പൊലീസ് ഫോർഡ് എഫ് സീരീസിലുള്ള ട്രക്കുകളും ഈ കൂട്ടത്തിലുണ്ടായിരുന്നു. മുന്നിലും പിന്നിലും ബമ്പറുകളിലും വശങ്ങളിലും ചുവപ്പ്, നീല നിറങ്ങളിലുള്ള ലൈറ്റുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
സൈബർ ട്രക്കിന്റെ ഉൾക്കാഴ്ചകൾ പുറത്തു വന്നിട്ടില്ലെങ്കിലും പട്രോളിങ്ങിനും നിയമപാലനത്തിനുമുള്ള ഉപകരണങ്ങളെല്ലാം വാഹനങ്ങളിലുണ്ടെന്ന് അനുമാനിക്കാം.
മെക്സിക്കോയിലെ ജെലിസ്‌കോ സംസ്ഥാനം സേനയ്‌ക്കൊപ്പം ചേർത്തിരിക്കുന്ന വാഹനങ്ങളിൽ ചിലത് മാത്രമാണ് ഇതെന്നാണ് പുറത്ത് വരുന്ന വിവരം.
678 വാഹനങ്ങളാണ് ജലിസ്‌കോ സർക്കാർ സുരക്ഷയ്ക്കായി സേനയിലേക്ക് എത്തിക്കുക. ലോകകപ്പ് പോലൊരു ടൂർണമെന്റ് രാജ്യത്ത് നടത്തുമ്പോൾ സുരക്ഷ മെച്ചപ്പെടുത്താനാണ് പുതിയ നീക്കം.
അടുത്ത വർഷം മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുക.