കൊച്ചി: കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം കളമശേരിയിലാണ് സംഭവം. കളമശേരി സെൻ്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്.
വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ കുട്ടികൾക്ക് പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് ഇവർക്ക് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത് എന്നാണ് വിവരം. ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറി തല പരീക്ഷകൾ മാറ്റിവച്ചു.
സ്കൂൾ താത്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിദ്യാർത്ഥികളിൽ നിന്നെടുത്ത സാംപിളുകൾ പരിശോധനക്ക് അയച്ചതായി എറണാകുളം ഡിഎംഒ അറിയിച്ചു.