തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ആണ് പീഡനത്തിനിരയാക്കിയത്.
തുടർന്ന് അവശയായ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2019 ലും ഇയാൾ മകളെ പീഡിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായിരുന്നു.
എന്നാൽ വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി ഇയാളെ വെറുതെ വിട്ടു. അന്ന് അമ്മയും ബന്ധുക്കളും പെൺകുട്ടി കള്ളം പറയുന്നതാണെന്നാണ് കരുതിയത്.
നാലു വയസുകാരിയുടെ കൊലപാതകം; പീഡന വിവരം അറിയില്ലെന്ന് അമ്മയുടെ മൊഴി
കൊച്ചി: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മയുടെ മൊഴി പുറത്ത്. മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അമ്മ മൊഴി നല്‍കിയത്.
ഭര്‍ത്താവിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്ന് അമ്മ പൊലീസിന് മൊഴി നൽകി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും അമ്മ പറയുന്നു.
ഭർത്താവിനെ കൂടാതെ കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. അതിന്റെ പ്രതികാരമായാണ് മകളെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നല്‍കിയിട്ടുണ്ട്.
റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെയാണ് കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്ന വിവരം പൊലീസ് അറിയിച്ചത്. എന്നാൽ നിസംഗതയോടെയാണ് ഇക്കാര്യം അമ്മ കേട്ടത്.