പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്
സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്. പരീക്ഷകൾ തടസ്സപ്പെടില്ലെന്നു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സിദ്ധാര്‍ത്ഥനെ കൊന്നത് എസ്എഫ്‌ഐ എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്‌ഐ വിചാരണ കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകര്‍ക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ് യു മാര്‍ച്ച്. അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തിനെതുടര്‍ന്ന് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് മാറ്റി.
Read Also: അശ്ലീല വീഡിയോയുടെ പേരിൽ ആ ‘DYSP’ വിളിച്ചാൽ കാൾ അറ്റൻഡ് ചെയ്യരുത്; ജാഗ്രതാ നിർദേശവുമായി പോലീസ് !