കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ വഴിത്തിരിവിലേക്ക്.
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി മുന്നേറുന്ന കേസിൽ, യുവനടി പരാതിയിൽ പരാമർശിച്ച ആ ‘കാരവൻ’ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന ഈ കാരവൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
കാരവനിലെ ശാസ്ത്രീയ തെളിവുകൾ തേടി പൊലീസ്; ഉള്ളിൽ ക്യാമറയില്ലെങ്കിലും പുറത്തെ ദൃശ്യങ്ങൾ നിർണ്ണായകമാകും
നടി ആരോപണമുന്നയിച്ച പ്രധാന ലൊക്കേഷനായ കാരവൻ കണ്ടെത്താൻ കഴിഞ്ഞത് അന്വേഷണത്തിന് വലിയ കരുത്തായിട്ടുണ്ട്.
കാരവന്റെ ഉള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും, അതിന്റെ പുറത്തുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ വീണ്ടെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ജനുവരിയിലെ ഷൂട്ടിംഗ് വേളയിൽ ആരെല്ലാം കാരവനിൽ പ്രവേശിച്ചു, എത്ര നേരം ചിലവഴിച്ചു തുടങ്ങിയ വിവരങ്ങൾ ഈ ദൃശ്യങ്ങളിലൂടെ പുറത്തുവരും.
ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്കും സാധ്യതയുണ്ട്.
ശനിയാഴ്ചത്തെ കോടതി വിധിയിൽ നെഞ്ചിടിപ്പോടെ രഞ്ജിത്ത്; ജാമ്യം തടയാൻ പഴുതടച്ച നീക്കങ്ങളുമായി അന്വേഷണസംഘം
നിലവിൽ സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിന് വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണ്. ശ
നിയാഴ്ച കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ, ശക്തമായ തെളിവുകൾ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
ഇതിനായി സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘം അതിവേഗം ക്രോഡീകരിക്കുകയാണ്.
ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും.
സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട് സ്വദേശിക്ക് ആശ്വാസം
സെറ്റിലുണ്ടായിരുന്ന സിനിമാ പ്രവർത്തകർക്ക് സമൻസ്; കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതോടെ രഞ്ജിത്തിന്റെ കുരുക്ക് മുറുകും
പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ജനുവരി മാസത്തിൽ ഫോർട്ട് കൊച്ചിയിലെ സെറ്റിലുണ്ടായിരുന്ന സഹപ്രവർത്തകരെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും.
സംഭവദിവസം നടിയുടെ മാനസികാവസ്ഥയിലുണ്ടായ മാറ്റം ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴികൾ പുറത്തുവരുന്നതോടെ കേസ് മറ്റൊരു തലത്തിലേക്ക് മാറാനാണ് സാധ്യത.
English Summary
In a significant development in the sexual assault case against director Ranjith, the Kochi police have located the caravan where the alleged assault occurred. Although there are no cameras inside, the police are working to recover footage from the exterior CCTV to verify the timelines. As the court prepares to hear Ranjith’s bail and custody applications this Saturday, the SIT is intensifying the probe by summoning crew members who were present at the Fort Kochi film set to strengthen the evidence against the director.









