ദേവസ്വം ബോർ‍‍ഡ് പ്രസിഡന്റ് സ്ഥാനത്തിനായി സിപിഐഎമ്മിനുള്ളിൽ തർക്കം. കോൺ​ഗ്രസ് വിട്ടുവന്ന പി.എസ്.പ്രശാന്തിനെ പ്രസിഡന്റാക്കാൻ ആനാവൂർ നാ​ഗപ്പൻ വിഭാ​ഗം ശ്രമമാരംഭിച്ചു. മുൻ എം.പി സമ്പത്തിനായി മറ്റൊരു വിഭാ​ഗവും രം​ഗത്ത്.

തിരുവനന്തപുരം : ദേവസ്വം പ്രസിഡൻ്റ് കെ.അനന്തഗോപൻ്റെ കാലാവധി അടുത്ത മാസം അവസാനിക്കും. രണ്ട് വർഷമാണ് ദേവസ്വം പ്രസിഡന്റിന്റെ കാലാവധി. 2021 നവംബർ 13ന് സ്ഥാനമേറ്റ അനന്ത​ഗോപൻ സ്ഥാനമൊഴിയാൻ ഇനി നാളുകൾ മാത്രം. പകരം ആരെ നിയമിക്കുമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചർച്ചയാരംഭിച്ചിട്ട് മാസങ്ങളായി. ബുധനാഴ്ച്ച ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും സ്ഥാനത്തെക്കുറിച്ച് ചർച്ച ഉയർന്നു. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ പാർട്ടിയുടെ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പേര് അവതരിപ്പിച്ചു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നെടുമങ്ങാട് നിന്ന് മത്സരിച്ച് തോറ്റയാളാണ് പ്രശാന്ത്. തോൽവിയ്ക്ക് കാരണം ഡിസിസി പ്രസിഡൻ്റ് പാലോട് രവിയുടെ നേതൃത്വത്തിൽ നടന്ന ​ഗൂഡാലോചനയാണെന്ന് ആരോപിച്ച് വാർത്തയിൽ നിറഞ്ഞ പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. തുടർന്ന് സിപിഐഎംൽ ചേർന്ന പ്രശാന്ത് കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച് വരുകയാണ്. ഇതിന് പിന്നാലെയാണ് സുപ്രധാനമായ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിയമിക്കാൻ നീക്കം നടത്തുന്നത്. സെക്രട്ടറിയേറ്റ് യോ​ഗത്തിൽ പ്രശാന്തിനെതിരെ മറ്റാരുടേയും പേര് സജീവമായി ഉയർന്ന് വന്നില്ല. പക്ഷെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അദ്ധ്യക്ഷൻ എം.രാജഗോപാലൻ നായർ, മുൻ എംപി എ സമ്പത്ത് എന്നീ പേരുകൾ പാർട്ടി പരി​ഗണിക്കുന്നു. പരാതികളില്ലാതെ പരിഹരിക്കാനാണ് നീക്കം. മുൻ ആറ്റിങ്ങൾ എം.പി എ. സമ്പത്ത്, പിണറായി വിജയന്റെ വിശ്വസ്തരിലൊരാളാണ്.

എം.പി സ്ഥാനമൊഴിഞ്ഞ സമ്പത്തിനെ ദില്ലിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. പിന്നീട് കെ.വി.തോമസ് വന്നതിനാൽ സമ്പത്തിനെ സ്ഥാനത്ത് നിന്ന് മാറ്റി. പാർട്ടിയുടെ എല്ലാ സൗകര്യവും സമ്പത്തിന് നൽകിയിട്ടുണ്ടെന്നാണ് അദേഹത്തെ എതിർക്കുന്നവരുടെ വാദം. എന്നാൽ അടുത്തിടെ മാത്രം പാർട്ടിയിൽ എത്തിയ ഒരാൾക്ക് ഇത്ര പ്രധാന പദവി നൽകുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നാണ് പ്രശാന്തിനെതിരായ ചിന്ത. നിലവിലെ സാഹചര്യത്തിൽ പ്രശാന്തിനാണ് മുൻ തൂക്കം. ദില്ലിയിൽ നടക്കുന്ന പോളിറ്റ്ബ്യൂറോ , കേന്ദ്ര കമ്മിറ്റി യോ​ഗങ്ങൾക്ക് ശേഷം നേതാക്കൾ കേരളത്തിലെത്തിയാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

 

Read Also : 26.10.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

മുവാറ്റുപുഴ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകൻ റിയാദിൽ കുത്തേറ്റ് മരിച്ച നിലയിൽ

റിയാദ്: മുവാറ്റുപുഴ പോത്താനിക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48)...

ആസിഫ് അലിക്ക് പിറന്നാൾ സമ്മാനം…’ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനമായ ഇന്ന്...

സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്പ് കെണി! യുവാവിന് നഷ്ടമായത് വൻ തുക

ഡൽഹി: സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രിൻഡർ വഴി ലൈംഗികബന്ധത്തിനായി യുവാവിനെ വിളിച്ചുവരുത്തി...

Related Articles

Popular Categories

spot_imgspot_img